ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം രാഷ്​ട്രീയവത്​കരിച്ചെന്ന്​ ആർ‌.എസ്‌.എസ് അനുകൂല സംഘടന. കർഷകരെയല്ല സർക്കാർ നേരിടേണ്ടതെന്നും അവരെ പ്രകോപിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നവരെയാണ് പിന്തുടരേണ്ടതെന്നും ഭാരതീയ കിസാൻ സംഘ് (ബി‌.കെ‌.എസ്) പറഞ്ഞു. ഡൽഹി ചലോ മാർച്ചിനുനേരെ ബലപ്രയോഗം നടത്തിയതിനെയും ബി‌.കെ‌.എസ് വിമർശിച്ചു. കേന്ദ്രത്തിന്‍റെ മൂന്ന് ഫാം ബില്ലുകൾക്കുമെതിരായ കർഷകരുടെ പ്രതിഷേധത്തെ രാഷ്ട്രീയവൽക്കരിക്കുന്നതിൽ ആശങ്കപ്രകടിപ്പിച്ച ബി.‌കെ‌.എസ് സർക്കാരിനോട് പ്രക്ഷോഭം സമാധാനപരമായി പരിഹരിക്കണമെന്നും എം‌.എസ്‌.പി (മിനിമം താങ്ങു വില) ഓപൺ മാർക്കറ്റിലും ഉറപ്പുനൽകണമെന്നും ആവശ്യപ്പെട്ടു.


'ഈ പ്രതിഷേധം ഒരു രാഷ്ട്രീയ കളിയായി മാറിയിരിക്കുന്നു. അതിന് ഇടയിൽ അകപ്പെടുന്നത് കർഷകനാണ്. അവർ നേരിടുന്ന അതിക്രമങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു, പകരം കർഷകരെ പ്രകോപിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നവരെ കേന്ദ്രം പിന്തുടരണം. മിനിമം പിന്തുണ വില ഓപൺ മാർക്കറ്റിലും ഉറപ്പുനൽകണം' -ബി.‌കെ‌.എസ് ഓർഗനൈസിംഗ് സെക്രട്ടറി ദിനേശ് കുൽക്കർണി പറഞ്ഞു.

'സർക്കാരിനെ ലക്ഷ്യമാക്കി കർഷക പ്രക്ഷോഭം ഉപയോഗിക്കാൻ ശ്രമിക്കുന്നത് ഇടതുപക്ഷവും കോൺഗ്രസും ആണ്. നമ്മുടെ പഞ്ചാബ് വിഭാഗം പ്രതിഷേധിക്കുന്ന കർഷകരുമായി ബന്ധപ്പെടുകയും അവരുടെ ആശങ്കകൾ കേൾക്കുമെന്ന് അവർക്ക് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. കർഷകരുടെ ക്ഷേമത്തിനായി സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും അവരെ തെറ്റിദ്ധരിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു' ബി.ജെ.പി എം.പിയും കിസാൻ മോർച്ച പ്രസിഡന്‍റുമായ രാജ്കുമാർ ചഹാർ പറഞ്ഞു. അതേസമയം ടിക്​രി, സിങ്കു അതിർത്തികളിൽ കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. ഡൽഹിയിലെ അതിർത്തിയിൽ മാർച്ചുമായി എത്തിയ കർഷകർക്ക് നേരെ വെള്ളിയാഴ്ച രാവിലെയും പൊലീസി െൻറ നേതൃത്വത്തിൽ ആക്രമണം അഴിച്ചുവിട്ടിരുന്നു. കൂട്ടമായി എത്തിയ കർഷകരെ ബാരിക്കേഡുകൾ വെച്ച് തടയുകയും ഗ്രനേഡ് ഉൾപ്പെടെ എറിയുകയുമായിരുന്നു. പ്രായമായ നിരവധി കർഷകർക്ക് ദേഹാസ്വസ് ഥ്യം അനുഭവപ്പെട്ടു.

കർഷകർ ഡൽഹിയുടെ അതിർത്തിയായ സിങ്കുവിൽ പ്രതിഷേധം ശക്തമാക്കിയതോടെ കർഷകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു. പ്രതിഷേധം കനത്തതോടെ ബുരാരി യിലെ നിരങ്കാരി മൈതാനത്തേക്ക് പ്രവേശിക്കാൻ അനുവാദം നൽകി. അതിർത്തികൾ കർഷകർ വളഞ്ഞതോടെ പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. ട്രക്കുകളിൽ ഭക്ഷ്യവസ് തുക്കളും പുതപ്പുകളും അവശ്യവസ് തുക്കളുമായാണ് ഡൽഹിയിലേക്ക് കർഷകരുടെ മാർച്ച് .

തങ്ങളുടെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിക്കാരെ പ്രതിഷേധത്തിൽനിന്ന് പിന്മാറില്ലെന്ന് കർഷകർ വ്യക്തമാക്കി. ആവശ്യം അംഗീകരിക്കുന്നതുവരെ അനിശ്ചിത കാല സമരം തുടരാനാണ് കർഷകരുടെ തീരുമാനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.