ന്യൂഡൽഹി: ഗുവാഹത്തി ഐ.ഐ.ടി വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ബിഹാർ സ്വദേശിയായ യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ പ്രഥാമിക നിഗമനം. അതേസമയം യുവാവിനെ റാഗിങ്ങിനിരയാക്കി കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
യുവാവിന്റെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് ഹോസ്റ്റൽ മുറിയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെ പൊലീസിനെ വിവരമറിയിച്ചതായി കോളേജ് അധികൃതർ പറഞ്ഞു.
യുവാവിന്റെ മരണം ആത്മഹത്യയാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ തങ്ങളുടെ മകനെ റാഗിങ്ങിനിരയാക്കി കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം, യുവാവിന് നേരെ നേരത്തെയും റാഗിങ് നടന്നിട്ടുണ്ടെന്നും അധികാരികളെ അറിയിച്ചിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും കുടുംബം പറഞ്ഞു. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും യുവാവിന്റെ പിതാവ് പറഞ്ഞു.
അതേസമയം വിദ്യാർഥിയുടെ മരണത്തിൽ ദുഖമുണ്ടെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നുമാണ് കോളേജ് അധികൃതരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.