ലക്ഷദ്വീപിൽ ഇന്‍റർനെറ്റ് വേഗത കുറഞ്ഞു; ഒാൺലൈൻ ക്ലാസുകൾ മുടങ്ങിയേക്കുമെന്ന് ആശങ്ക

കൊച്ചി: ലക്ഷദ്വീപിൽ ഇന്‍റർനെറ്റിന് വേഗത കുറഞ്ഞതായി വ്യാപക പരാതി. ഇതോടെ സർക്കാർ തയാറാക്കിയ ഉത്തരവുകളിലും കരടു നിയമങ്ങളിലും അഭിപ്രായം രേഖപ്പെടുത്താനും ഇന്‍റർനെറ്റ് കഫേകൾ പ്രവർത്തിപ്പിക്കാനും സാധിക്കുന്നില്ലെന്ന് ദ്വീപ് നിവാസികൾ പറയുന്നു.

ദ്വീപിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ കരടു നിയമങ്ങൾ സംബന്ധിച്ച അഭിപ്രായങ്ങൾ നേരിട്ട് എത്തിക്കാനോ തപാൽ വഴിയോ അയക്കാൻ ജനങ്ങൾക്ക് സാധിക്കില്ല. കൂടാതെ, ഇന്‍റർനെറ്റ് വേഗത കുറഞ്ഞതിനാൽ ഒാൺലൈൻ സംവിധാനം വഴിയോ ആശ്രയ കേന്ദ്രങ്ങൾ വഴിയോ അഭിപ്രായം രേഖപ്പെടുത്താനും കഴിയില്ല.

ജൂൺ ഒന്നു മുതൽ ദ്വീപിൽ ഒാൺലൈൻ ക്ലാസുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ ഇന്‍റർനെറ്റ് വേഗത കുറഞ്ഞത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം, ജൂൺ ഏഴാം തീയതിക്ക് മുമ്പായി അധ്യാപകർ അവരുടെ ഹെഡ്ക്വാട്ടേഴ്സിൽ ഹാജരാകണമെന്ന ഒരു ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.

മറ്റ് ദ്വീപുകളിലേക്കുള്ള കപ്പലുകളുടെ ഷെഡ്യൂൾ തയാറാക്കാത്തതിനാലും കോവിഡ് മാനദണ്ഡ പ്രകാരം കപ്പലുകളിൽ 50 ശതമാനം സീറ്റുകളിലെ യാത്ര ചെയ്യാൻ സാധിക്കൂവെന്നതിനാലും ഇത് സാധ്യമാകില്ലെന്നാണ് അധ്യാപകർ പറയുന്നത്. കൂടാതെ, ഇന്‍റർനെറ്റ് വേഗത കുറഞ്ഞതിനാൽ ഒാൺലൈൻ വഴി ടിക്കറ്റ് എടുക്കാൻ സാധിക്കാത്ത സാഹര്യമാണുള്ളത്. ഹെഡ്ക്വാട്ടേഴ്സിൽ ഹാജരായില്ലെന്ന കാരണം ചൂണ്ടിക്കാട്ടി സർക്കാർ നടപടി സ്വീകരിക്കാനും സാധ്യതയുണ്ടെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Internet speeds down in Lakshadweep; Concerns that online classes may be canceled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.