വിവാദമായപ്പോൾ പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കുമെതിരെ ആരോപണം
സ്വന്തം ലേഖകൻ
ന് യൂഡൽഹി: തോൽവികൂടി നേതൃത്വം ഏറ്റെടുക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രിയും ബി.ജെ.പി മു ൻ ദേശീയ അധ്യക്ഷനുമായ നിതിൻ ഗഡ്കരി.
ഹിന്ദി ഹൃദയ ഭൂമിയിൽ മൂന്നു സംസ്ഥാനങ്ങൾ പാർ ട്ടിക്ക് നഷ്ടപ്പെട്ട് ദിവസങ്ങൾക്കുശേഷം നടത്തിയ പ്രസ്താവന വിവാദമായതിനെ തു ടർന്ന് പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കുമെതിരെ ആരോപണവുമായി ഗഡ്കരി ഞായറാഴ്ച രംഗത്തുവന്നു.വിജയംപോലെ പരാജയം ഏറ്റെടുക്കാൻ ആരും തയാറാകുന്നില്ലെന്നും തോൽവിയും പരാജയങ്ങളും കൂടി നേതൃത്വം ഏറ്റെടുക്കണമെന്നും പുണെയിലാണ് ഗഡ്കരി പറഞ്ഞത്.
വിജയത്തിന് നിരവധി പിതാക്കന്മാരുണ്ടാകും. എന്നാൽ, പരാജയം അനാഥനായിരിക്കും. വിജയത്തിെൻറ ക്രെഡിറ്റ് സ്വന്തമാക്കാൻ ആളുണ്ടാകുേമ്പാൾ പരാജയത്തിൽ ഒാേരാരുത്തരും വിരലുകൾ മറ്റുള്ളവർക്കുനേരെ ചൂണ്ടുമെന്നും ഗഡ്കരി പറഞ്ഞു. പുണെ ജില്ല അർബൻ കോ ഒാപറേറ്റിവ് ബാങ്ക്സ് അസോസിയേഷൻ ലിമിറ്റഡ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗഡ്കരി.
ചിലപ്പോൾ ബാങ്കുകൾക്ക് വിജയവും മറ്റു ചിലപ്പോൾ പരാജയവുമുണ്ടാകും. രണ്ടു സാഹചര്യങ്ങളെയും ബാങ്കുകൾ നേരിടേണ്ടതുണ്ട്. രാഷ്ട്രീയത്തിൽ പരാജയമുണ്ടാകുേമ്പാൾ കമ്മിറ്റിയുണ്ടാക്കുമെന്നും എന്നാൽ, വിജയമുണ്ടാകുേമ്പാൾ ആരും വരുകയോ ചോദിക്കുകയോ ചെയ്യില്ലെന്നും ഗഡ്കരി കൂട്ടിച്ചേർത്തു. അതിനാൽ പരാജയം ഏറ്റെടുക്കാനുള്ള പ്രവണതയും നേതൃത്വത്തിെൻറ ഭാഗത്തുനിന്നുണ്ടാകണം. പരാജയത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കാതെ നേതൃത്വത്തിന് പാർട്ടിയോടുള്ള വിധേയത്വം തെളിയിക്കപ്പെടില്ല. രാഷ്ട്രീയത്തിൽ ഏതെങ്കിലും സംസ്ഥാനത്തോ ലോക്സഭയിലേക്കോ സ്ഥാനാർഥികൾ പരാജയപ്പെട്ടാൽ തങ്ങൾക്ക് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്ന് അവർ മറ്റുള്ളവരെ കുറ്റപ്പെടുത്തും. മതിയായ പോസ്റ്ററുകളും ഫണ്ടുകളും കിട്ടിയില്ലെന്നും റാലികൾ റദ്ദാക്കപ്പെട്ടുവെന്നുമൊക്കെ തോറ്റ സ്ഥാനാർഥികൾ പരാതി പറയുമെന്നും ഗഡ്കരി പരിഹസിച്ചു. മൂന്നു സംസ്ഥാനങ്ങളിലെ പരാജയം മോദി സർക്കാറിെൻറ വിലയിരുത്തലല്ല എന്ന് മറ്റു ബി.ജെ.പി നേതാക്കളെല്ലാം പറഞ്ഞപ്പോഴായിരുന്നു ഗഡ്കരിയുടെ തുറന്നുപറച്ചിൽ.
എന്നാൽ, വാർത്ത വിവാദമായതോടെ തനിക്കും നേതൃത്വത്തിനുമിടയിൽ തെറ്റിദ്ധാരണ പരത്താൻ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുകയാണെന്ന് ഗഡ്കരി കുറ്റപ്പെടുത്തി. തന്നെയും പാർട്ടിയെയും അവഹേളിക്കാൻ തെൻറ പ്രസ്താവനകളെ സന്ദർഭങ്ങളിൽനിന്ന് അടർത്തിയെടുത്ത് പ്രതിപക്ഷവും ചില മാധ്യമങ്ങളും ഏതാനും ദിവസങ്ങളായി പ്രചാരണം നടത്തുകയാണെന്നും ഗഡ്കരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.