ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങുേമ്പാൾ, വോെട്ടടുപ്പു ഫലത്തെക ്കുറിച്ച ചിത്രം അവ്യക്തം. ഒരു പാർട്ടിക്കോ സഖ്യത്തിനോ മേധാവിത്വം അവകാശപ്പെടാൻ കഴിയ ാവുന്ന സ്ഥിതിയില്ല. ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത തൂക്കുസഭ പിറക്കുമെന്ന പ്രവചനങ്ങളാണ് ഇതുവരെ ഉള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി യുവാക്കളുടെ ആകർഷണ കേന്ദ്രമായിരുന്നു. മോദിക്കാറ്റ് ആരും പ്രവചിച്ചിരുന്നില്ല. ഒറ്റക്ക് കേവല ഭൂരിപക്ഷവും പ്രതീക്ഷിക്കെപ്പട്ടതല്ല. എന്നാൽ, 20 വർഷത്തെ ചരിത്രം തിരുത്തിയാണ് ബി.ജെ.പി ഒറ്റക്ക് കേവലഭൂരിപക്ഷം നേടി അധികാരത്തിൽ വന്നത്.
ഇക്കുറി മോദി അനുകൂല തരംഗം ഇല്ലെന്ന് മാത്രമല്ല, ഭരണവിരുദ്ധ വികാരം ശക്തം. അതുകൊണ്ട് കേവല ഭൂരിപക്ഷ പ്രതീക്ഷ ബി.ജെ.പിക്കില്ല. 200 സീറ്റിലും താഴെ പോയേക്കാമെന്ന് പ്രവചനങ്ങൾ വന്നുകൊണ്ടിരുന്ന ഘട്ടത്തിലാണ് ഇന്ത്യ-പാക് സംഘർഷം. പാകിസ്താൻ വിരുദ്ധതയിലൂടെ തീവ്രദേശീയതക്ക് ചൂടുപിടിപ്പിക്കുക വഴി ബി.ജെ.പിയുടെ പ്രതീക്ഷകൾക്ക് അന്നത്തേക്കാൾ ഇപ്പോൾ കുടുതൽ കനം വെച്ചിട്ടുണ്ട്.
എന്നാൽ, അഴിമതിയും വിവിധ മേഖലകളിലെ പ്രതിസന്ധിയും ബി.ജെ.പിക്ക് തിരിച്ചടിയാവുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു.
എന്നാൽ, 150 സീറ്റിനപ്പുറത്തേക്ക് കോൺഗ്രസിന് പ്രതീക്ഷിക്കാവുന്ന സ്ഥിതിയില്ലെന്നാണ് പ്രവചനങ്ങൾ. 200 സീറ്റെങ്കിലും കിട്ടിയില്ലെങ്കിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ സാധ്യതയില്ല. കോൺഗ്രസിതര, ബി.ജെ.പിയിതര സഖ്യത്തിനാണ് തെരഞ്ഞെടുപ്പിനുശേഷം സാധ്യതയെന്നാണ് പ്രാദേശിക കക്ഷികളുടെ കാഴ്ചപ്പാട്. അതുകൊണ്ട് ഒരു പ്രാദേശിക നേതാവിനെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കി കോൺഗ്രസ് അടക്കമുള്ള ബി.ജെ.പിയിതര കക്ഷികൾ പിന്തുണക്കുന്ന സ്ഥിതി തെരഞ്ഞെടുപ്പിനു ശേഷം രൂപപ്പെടുമെന്ന് അവർ കണക്കു കൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.