സ്വതന്ത്ര എം.എൽ.എ തിരിച്ചെത്തി; കമൽനാഥിന് പിന്തുണ തുടരും

ഭോപാൽ: മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാറിന് ഭീഷണി ഉയർത്തി ‘കാണാതായ’ എം.എൽ.എമാരിൽ ഒരാൾ തിരിച്ചെത്തി. ബുർഹാൻപുരിനെ പ്രതിനിധാനം ചെയ്യുന്ന സ്വതന്ത്ര എം.എൽ.എ സുരേന്ദ്ര സിങ് ഷേറയാണ് ഭോപാലിൽ മടങ്ങിയെത്തി മുഖ്യമന്ത്രി കമൽനാഥുമായി ചർച്ച നടത്തിയത്. താൻ കോൺഗ്രസിനൊപ്പം നിലകൊള്ളുമെന്നും ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും ഷേറ പറഞ്ഞു.

ബംഗളൂരുവിലും ഡൽഹിയിലും തടയാൻ ശ്രമം നടന്നതായി അദ്ദേഹം പറഞ്ഞു. മകളുടെ ചികിത്സക്കാണ് ബംഗളൂരുവിൽ പോയത്. മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ഉറപ്പാണെന്നും കോൺഗ്രസ് വിമതനായി ജയിച്ച ഷേറ പറഞ്ഞു.

എന്നാൽ, കോൺഗ്രസ് എം.എൽ.എമാരായ ഹർദീപ് സിങ് ദങ്, ബിശുൽ സിങ്, രഘുരാജ് കൻസാന എന്നിവരെക്കുറിച്ച് വിവരമില്ല. ഹർദീപ് സിങ് ദങ്ങിെൻറ രാജിക്കത്ത് സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്.

230 അംഗ നിയമസഭയിൽ 114 പേരുള്ള കോൺഗ്രസ് നാല് സ്വതന്ത്രരുടെയും രണ്ട് സീറ്റുള്ള ബി.എസ്.പിയുടെയും ഒരു സീറ്റുള്ള എസ്.പിയുടെയും പിന്തുണയോടെയാണ് ഭരിക്കുന്നത്. രണ്ടു സീറ്റ് ഒഴിഞ്ഞുകിടക്കുന്ന സഭയിൽ ബി.ജെ.പിക്ക് 107 സീറ്റുണ്ട്.

Tags:    
News Summary - madhyapradesh independant mla reached; will continue support to kamalnath -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.