പ്രതി ഇർഫാനെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു

കാമുകിയെ അടിച്ചുകൊന്നത് തന്നോട് സംസാരിക്കുന്നത് നിർത്തിയതിനാലെന്ന് പ്രതി

ന്യൂഡൽഹി: അടുത്ത ബന്ധുവായ യുവതിയെ ഡൽഹിയിലെ പാർക്കിൽ പട്ടാപ്പകൽ തലക്കടിച്ചു കൊലപ്പെടുത്തിയത് തന്നോട് സംസാരിക്കാൻ തയാറാവാത്തതിനാലെന്ന് പ്രതി. വിവാഹാലോചന യുവതിയുടെ വീട്ടുകാർ നിരസിച്ചതിനുപിന്നാലെ കാമുകിയായിരുന്ന യുവതിയും തന്നെ അവഗണിക്കുന്നുവെന്ന് തോന്നിയതോടെയാണ് കൊല നടത്തിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.

സൗത്ത് ഡൽഹിയിലെ മാളവ്യനഗറിൽ വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ഡൽഹി സർവകലാശാലയിലെ കമല നെഹ്റു കോളജ് വിദ്യാർഥിനിയായ നർഗീസ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഇർഫാൻ (28) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സഹോദരിമാരുടെ മക്കളാണ് ഇർഫാനും നർഗീസും. ഇരുവരും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. നർഗീസിനെ വിവാഹം ചെയ്യാൻ ഇർഫാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇത് യുവതിയുടെ വീട്ടുകാർ എതിർത്തു. പിന്നാലെ, നർഗീസ് ഇർഫാനോട് സംസാരിക്കാൻ കൂട്ടാക്കാതെയായി. ഇതിൽനിന്നുണ്ടായ പകയെ തുടർന്നാണ് യുവാവ് ഇരുമ്പുദണ്ഡ് കൊണ്ട് നർഗീസിനെ തലക്കടിച്ചുകൊന്നതെന്ന് പൊലീസ് പറയുന്നു.

അരബിന്ദോ കോളജിന് അടുത്തുള്ള വിജയ് മണ്ഡൽ പാർക്കിലെ ബെഞ്ചിനു താഴെ വീണുകിടക്കുന്ന നിലയിലായിരുന്നു നർഗീസിനെ കണ്ടത്. അടിയേറ്റ് സംഭവ സ്ഥലത്തുവെച്ചുതന്നെ യുവതി മരിച്ചതായി പൊലീസ് പറഞ്ഞു. കമല നെഹ്റു കോളജിൽനിന്ന് ഈ വർഷം ബിരുദം പുർത്തിയാക്കിയതാണ് നർഗീസ്. പിന്നീട് മാളവ്യ നഗറിലെ സ്റ്റെനോഗ്രാഫി കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലിക്കുകയായിരുന്നു. 

Tags:    
News Summary - Man Arrested in Delhi for Killing Girlfriend After 'She Stopped Talking to Him'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.