ന്യൂഡൽഹി: രാജ്യം അഭിമുഖീകരിക്കുന്ന ദുരന്തങ്ങളെക്കുറിച്ച് ഒട്ടും ബോധ്യമില്ലാത്ത ഇൗ പ്രധാനമന്ത്രിയെ ദേശ്വാസിയെന്ന് പറയാനാകില്ലെന്ന് കോൺഗ്രസ് നേതാവും നടിയുമായ നഗ്മ. കോവിഡിന്‍റെ പിടിയിൽപെട്ട് രാജ്യം പ്രതിസന്ധിയിലായ വേളയിൽ നരേന്ദ്ര മോദിക്ക് ബംഗാൾ ഇലക്ഷനിലേക്കാണ് കണ്ണ്. ഈ ദുരിതവേളയിൽ ജനങ്ങളെ സഹായിക്കുന്നതിനു പകരം ബി.ജെ.പി നേതാക്കൾ അവർക്ക് 'വിജ്ഞാനം' പകരാനുള്ള െവമ്പലിലാണന്നും നഗ്മ കുറ്റപ്പെടുത്തി.
രാജ്യം കടന്നുപോകുന്ന ദുരന്തത്തെക്കുറിച്ച് ബി.ജെ.പി നേതാക്കൾക്ക് ഒട്ടും ബോധ്യമില്ല. ഹൈക്കോടതിയടക്കം നിശിതമായി വിമർശിച്ചിട്ടും അവരുടെ തൊലിക്കട്ടി അപാരംതന്നെയെന്നും ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ നഗ്മ പറഞ്ഞു. തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരമായിരുന്ന നഗ്മ ദേശീയ മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ്.
ഇന്ത്യ നേരിടുന്ന പ്രതിസന്ധി കൊറോണക്കു പുറമെ കേന്ദ്ര സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾ കൂടിയാണെന്ന രാഹുൽ ഗാന്ധിയുടെ ട്വീറ്റ് പങ്കുവെച്ചായിരുന്നു നഗ്മയുടെ വിമർശനം. തെറ്റായ ആഘാഷങ്ങളും പൊള്ളയായ പ്രഘോഷണങ്ങളുമല്ല, രാജ്യത്തിനാവശ്യം പരിഹാരങ്ങളാണെന്നും രാഹുൽ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.