ന്യൂഡൽഹി: വോട്ടുയന്ത്രത്തിലെ ബട്ടനുകളിൽ ഏറ്റവും അടിയിലാണ് ഇടമെങ്കിലും വോട്ടി െൻറ കാര്യത്തിൽ നോട്ട ഇക്കുറിയും അത്ര മോശമാക്കിയില്ല. മത്സരിക്കുന്ന സ്ഥാനാർഥിക ളാരും തീരെ പോരെന്ന അഭിപ്രായമുള്ളവർക്ക് നോട്ടയിൽ വിരലമർത്താമെന്ന ജനാധിപത്യ പ ്രതിഷേധരീതിയായി പോലും ഇതിനെ കാണുന്നവർ ചുരുക്കമല്ല. അവരുടെ എണ്ണം കൂടുന്നുവെന്നാ ണ് ലോക്സഭ തെരഞ്ഞെടുപ്പിലെ ചില മണ്ഡലങ്ങളിൽനിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്ന ത്. നോട്ടക്ക് വോട്ട് നൽകിയവരിൽ മുന്നിൽ ബിഹാറുകാർ. 40 സീറ്റുകളിലായി 8.17 ലക്ഷം പേരാണ് നോട്ടക്ക് കുത്തിയത്. പോൾ ചെയ്ത വോട്ടുകളുടെ രണ്ടു ശതമാനം വരും ഇത്. ബിഹാറിലെ ഗോപാൽഗഞ്ച് ആണ് ഏറ്റവും കൂടുതൽ നോട്ട വോട്ട് രേഖപ്പെടുത്തിയ ലോക്സഭ മണ്ഡലം. 51,660 പേരാണ് (5.04 ശതമാനം) ഇവിടെ നോട്ട ബട്ടൺ ഉപയോഗിച്ചത്.
കോൺഗ്രസ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച ചുരുക്കം സംസ്ഥാനങ്ങളിലൊന്നായ പഞ്ചാബിൽ നോട്ട കൈക്കലാക്കിയത് ഒന്നര ലക്ഷം േവാട്ട്. മൊത്തം വോട്ടിെൻറ 1.12 ശതമാനം വരും അത്. 13 മണ്ഡലങ്ങളിൽ എട്ടിടത്ത് കോൺഗ്രസ് വിജയിച്ചിടത്താണ് ഇത്രയേറെ േവാട്ട് നോട്ടക്ക് കിട്ടിയത്. ശതമാനക്കണക്ക് നോക്കുേമ്പാൾ ചെറിയ എണ്ണമാണെന്ന് തോന്നിയെങ്കിൽ തെറ്റി. ഫരിദ്കോട്ട് ലോക്സഭ മണ്ഡലത്തിൽ 19,246 വോട്ടാണ് നോട്ടക്ക് കിട്ടിയത്. അനന്ത്പുർ സാഹിബിലത് 17,135. ഫിറോസ്പുരിൽ 14,891. ബതിൻഡയിൽ 13,323. തീർന്നില്ല, അഞ്ച് മണ്ഡലങ്ങളിൽകൂടി പതിനായിരത്തിൽ കൂടുതലാണ് നോട്ടയുടെ പ്രകടനം. നാലിടത്ത് അയ്യായിരത്തിനും പതിനായിരത്തിനുമിടയിലാണ് നോട്ടക്ക് വോട്ട്. തെരഞ്ഞെടുപ്പ് കമീഷെൻറ കണക്കനുസരിച്ച് പഞ്ചാബിൽ അഞ്ചാംസ്ഥാനത്താണ് നോട്ട. മറ്റൊരു കൗതുകമുള്ള കാര്യം ദേശീയ പാർട്ടിയായ സി.പി.എമ്മിനേക്കാളും സി.പി.െഎക്കാളും വോട്ട് ഷെയർ നോട്ടക്കുണ്ട്. സി.പി.െഎക്കുള്ളത് 0.31ശതമാനവും സി.പി.എമ്മിന് 0.08ഉം മാത്രം.
പഞ്ചാബിലെ സവിശേഷ പ്രതിഭാസമായി ഇത് കാണേണ്ടതില്ല. കേവലം ഏഴ് ലോക്സഭ മണ്ഡലങ്ങളുള്ള ഡൽഹിയിൽ 45,000 വോട്ടാണ് നോട്ടക്ക് കിട്ടിയത്. 2014നേക്കാൾ 6200 വോട്ടും കൂടി. ശതമാനക്കണക്കിൽ 0.53യാണ് ഡൽഹിയിലെ പ്രകടനം. ഉത്തര-പശ്ചിമ ഡൽഹിയിലാണ് നോട്ട മികച്ച പ്രകടനം കാഴ്ചവെച്ചത്. 10,210 വോട്ടുകൾ. പശ്ചിമ ഡൽഹി മണ്ഡലത്തിൽ കിട്ടി 8937 വോട്ട്. മൂന്നിടത്തുകൂടി അയ്യായിരത്തിനു മുകളിലാണ് നോട്ടക്കുള്ള വോട്ട്.
ഇടതിനുണ്ടായ വോട്ടുചോർച്ചപോലെയായി കേരളത്തിലെ നോട്ടയുടെ സ്ഥിതി. 2014ൽ 2.1 ലക്ഷമായിരുന്നു നോട്ടക്കുള്ള വോട്ട്. ഇക്കുറിയത് 1.02 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ തവണത്തേക്കാൾ 1.08 ലക്ഷം കുറവ്. ഇവരാരും പോരെന്ന പക്ഷക്കാർ ഇക്കുറി കൂടുതലുള്ളത് ആലത്തൂരിലാണ്, 7722 പേർ. ചാലക്കുടിക്കാരും മോശമാക്കിയില്ല, 7578 പേർ വരിനിന്ന് നോട്ടയെ വോട്ടുകൊണ്ട് അനുഗ്രഹിച്ചു. കോട്ടയത്തുകാരും കുത്തി 7191 തവണ.
സ്ഥാനാർഥി പോരെന്ന പക്ഷക്കാർ ഏറ്റവും കുറവുള്ളത് വയനാട്ടിലാണ്, 2155 പേർ. കേരളത്തിൽ ഇടതുമുന്നണി ജയിച്ച ഏക മണ്ഡലമായ ആലപ്പുഴയിൽ 10,474 വോട്ടിനാണ് ആരിഫ് ജയിച്ചത്. അവിടെ നോട്ടക്ക് കിട്ടിയത് 6057 വോട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.