തിരുവനന്തപുരം: തമിഴ്നാട്ടിലെ പെരിയാർ സർവകലാശാല വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് അംഗീകാരമില്ലെന്നും വിദ്യാർഥികൾ പ്രവേശനം നേടരുതെന്നും യു.ജി.സിയുടെ മുന്നറിയിപ്പ്. പെരിയാർ സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് 2007-08 മുതൽ 2014-15 വരെയും 2019-20 വർഷങ്ങളിൽ മാത്രമാണ് അംഗീകാരമുണ്ടായിരുന്നത്.
മുഴുവൻ സമയ ഡയറക്ടർ ഇല്ലാതെയും മതിയായ അധ്യാപക/അനധ്യാപകർ ഇല്ലാതെയും മുൻകൂർ അനുമതിയില്ലാതെയും സർവകലാശാല വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്തുന്നതായി യു.ജി.സിക്ക് പരാതി ലഭിച്ചിരുന്നു. സർവകലാശാലയുടെ 2022-23 മുതൽ '23-24 വർഷം വരെയുള്ള അപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും 2021-22 വർഷത്തെ വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്കായി സമർപ്പിച്ച അപേക്ഷയിൽ നടപടിയെടുക്കേണ്ടതില്ലെന്നും യു.ജി.സി തീരുമാനിച്ചിട്ടുണ്ട്. സർവകലാശാലയുടെ ചട്ടലംഘനം സംബന്ധിച്ച് ലഭിച്ച പരാതികൾ തമിഴ്നാട് ഗവർണർക്കും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കും കൈമാറാനും യു.ജി.സി തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.