ന്യൂഡൽഹി: കേരളത്തിലെ രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച പരാമർശങ്ങൾ നടത്തിയതിന് ആർ.എസ്.എസിനും ബി.ജെ.പിക്കും എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി വീണ്ടും.
ആർ.എസ്.എസ് ആഗ്രഹിക്കുന്ന രീതിയിൽ കേരളത്തെ അവർക്ക് കീഴ്പെടുത്താനാവില്ലെന്ന് പിണറായി വിജയൻ വ്യക്തമാക്കി. കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളിൽനിന്ന് ആർ.എസ്.എസും കേന്ദ്രമന്ത്രിമാരും പിന്മാറണം. െഫഡറൽ തത്ത്വങ്ങൾ മറന്ന് കേരളത്തിെനതിരെ നടത്തുന്ന പ്രസ്താവനകൾ അപലപനീയമാണ് -മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിെൻറ പരാമർശങ്ങൾക്കും കണ്ണൂരിൽനിന്ന് ബി.ജെ.പി ആരംഭിക്കുന്ന ജാഥ ഉദ്ഘാടനത്തിന് മുന്നോടിയായി കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ ബി.ജെ.പി നേതാക്കൾ ഉയർത്തുന്ന വിമർശനങ്ങൾക്കും മറുപടിയായാണ് മുഖ്യമന്ത്രിയുടെ മറുപടി. കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറും തിങ്കളാഴ്ച സി.പി.എമ്മിെനതിരെ ആക്ഷേപം ഉന്നയിച്ചിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആക്ഷേപങ്ങൾക്ക് മറുപടി പറഞ്ഞ് രംഗത്തെത്തി.
മതനിരപേക്ഷതയിൽ ഉറച്ചുനിൽക്കുന്ന സമൂഹമാണ് കേരളമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇക്കാര്യത്തിൽ ആർ.എസ്.എസിനുള്ള വിഷമം മനസ്സിലാക്കാൻ കഴിയുന്നതാണെന്നും കൂട്ടിച്ചേർത്തു. ഇത് തങ്ങൾ ഉദ്ദേശിച്ച അജണ്ട കേരളത്തിൽ നടപ്പാവില്ല എന്നതിലുള്ള വിഷമമാണ്.
ഇന്ത്യ ഒരു ഫെഡറൽ രാജ്യമാണെന്നതാണ് കേന്ദ്രമന്ത്രിസ്ഥാനത്ത് ഇരിക്കുന്നവർ മനസ്സിലാക്കേണ്ട കാര്യമെന്ന് പ്രകാശ് ജാവ്ദേക്കറുടെ ആക്ഷേപത്തിന് മറുപടിയായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഫെഡറൽ തത്ത്വങ്ങൾക്ക് അനുസരിച്ചായിരിക്കണം കേന്ദ്രമന്ത്രിമാരുടെ പ്രവർത്തനങ്ങളും പ്രതികരണങ്ങളുമെല്ലാം. ഫെഡറൽ തത്ത്വങ്ങൾക്ക് വിഘാതമാവുന്ന പ്രതികരണം അവരിൽനിന്ന് വരുന്നത് ഒൗചിത്യമുള്ള കാര്യമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ സി.പി.എം പ്രവർത്തകർ മാവോവാദികളെപോലെ അക്രമം നടത്തുന്നുവെന്ന ജാവ്ദേക്കറുടെ പ്രസ്താവന സ്വന്തം അനുയായികളുടെ അക്രമവും ആർ.എസ്.എസിെൻറ അക്രമ-വർഗ രാഷ്ട്രീയവും മൂടിവെക്കാനുള്ള ദുർബലമായ തന്ത്രമാെണന്ന് ഫേസ്ബുക്ക് കുറിപ്പിൽ പിണറായി ആരോപിച്ചു. കണ്ണൂരിൽ നടന്ന എല്ലാ സമാധാന ശ്രമങ്ങളെയും ധിക്കരിച്ചു. സ്വന്തം നേതാക്കൾ പങ്കെടുത്തു നടത്തിയ സമാധാന ചർച്ചയെപോലും അവഗണിച്ചു. ആർ.എസ്.എസ് കണ്ണൂരിൽ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് അമിത് ഷാ അന്വേഷിക്കുമെന്നാണ് കരുതുന്നത്. അതിന് പ്രകാശ് ജാവ്ദേക്കർ മുൻകൈയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് ജാഥാ പ്രഹസനം നടത്തുന്നതിനു പകരം സ്വന്തം അണികളെ അടക്കിനിർത്തി സമാധാനം നിലനിർത്താനുള്ള മുൻകൈയാണ് കേന്ദ്രമന്ത്രിയിൽനിന്നും കേന്ദ്ര ഭരണകക്ഷി നേതൃത്വത്തിൽനിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത് -അദ്ദേഹം പറഞ്ഞു.
മാർക്സിസം, കമ്യൂണിസത്തെ കുറിച്ചുള്ള തെൻറ അജ്ഞതയിൽനിന്നാണ് കേന്ദ്രമന്ത്രി മാവോവാദികളും സി.പി.എമ്മും ഒന്നാണെന്ന് പറയുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ പരിഹസിച്ചു. കേന്ദ്രമന്ത്രി കമ്യൂണിസം ആദ്യം ഒന്ന് പഠിക്കെട്ട. മാേവാവാദികൾ വ്യക്തിപരമായ ഭീകരവാദത്തിെൻറ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ്. എല്ലാ തീവ്രവാദത്തിനും വർഗീയതക്കും എതിരെ ശക്തമായ നിലപാട് സ്വീകരിച്ച് പ്രവർത്തിക്കുന്ന സർക്കാറാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.