ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം പ്രതി വീട്ടിൽ പോയി ഉറങ്ങിയതായി പൊലീസ്

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പി.ജി വിദ്യാർഥിനിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം പ്രതി വീട്ടിൽ പോയി ഉറങ്ങിയതായി പൊലീസ്. കേസിൽ സഞ്ജയ് റോയ് എന്നയാൾ അറസ്റ്റിലായിട്ടുണ്ട്. 

പിന്നീട് തെളിവ് നശിപ്പിക്കാൻ ഇയാൾ വസ്ത്രങ്ങൾ അലക്കി. ഇയാൾക്ക് ആശുപത്രിയുമായി ബന്ധമില്ലെങ്കിലും പതിവായി പരിസരത്ത് പോകാറുണ്ടായിരുന്നു. പ്രതിയുടെ ഫോണിൽ നിന്ന് അശ്ലീല വിഡിയോകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, ആശുപത്രിക്കുള്ളിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഡോക്ടർമാരുടെയും നഴ്‌സിങ് ജീവനക്കാരുടെയും പ്രതിഷേധം തുടരുകയാണെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. സിറ്റി പോലീസ് കമീഷണർ വിനീത് ഗോയൽ മെഡിക്കൽ കോളജിലെത്തി സമരം ചെയ്യുന്ന ഡോക്ടർമാരുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. മെഡിക്കൽ കോളജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ നീക്കം ചെയ്തതായി കമീഷണർ പറഞ്ഞു. കഴിഞ്ഞദിവസം മതിയായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ മെട്രോപോളിസിൽ മെഴുകുതിരി മാർച്ച് നടത്തിയിരുന്നു.

ഡോക്ടറായ യുവതിയുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെയാണ് ആശുപത്രിയിലെ സെമിനാർ ഹാളിൽ കണ്ടെത്തിയത്. ഭക്ഷണം കഴിച്ച് വിശ്രമിക്കാൻ ഹാളിലേക്ക് പോയതായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. പുലർച്ചെ മൂന്നിനും ആറിനും ഇടയിലാണ് ബലാത്സംഗവും കൊലപാതകവും നടന്നത്. അതിനിടെ, അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്തിരുന്ന രണ്ട് കരാർ സെക്യൂരിറ്റി ജീവനക്കാരെ ആശുപത്രി അധികൃതർ പുറത്താക്കി. 

Tags:    
News Summary - Police said that after raping and killing the doctor, the accused went home and slept

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.