പഞ്ചാബി ഗായകൻ സിദ്ദു മൂസ് വാല

പഞ്ചാബിൽ വി.ഐ.പി സുരക്ഷ ഏഴിന് പുനഃസ്ഥാപിക്കും

ചണ്ഡീഗഡ്: പഞ്ചാബിൽ 423 വി.ഐ.പികളുടെ സുരക്ഷ ഈ മാസം ഏഴിന് പുനഃസ്ഥാപിക്കും. സുരക്ഷ പിൻവലിച്ച നടപടി പഞ്ചാബ്, ഹരിയാന ഹൈകോടതി റദ്ദാക്കിയതിനെ തുടർന്നാണിത്. സുരക്ഷ ഈ മാസം ഏഴു മുതൽ പുനഃസ്ഥാപിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. വിധി പഞ്ചാബ് സർക്കാരിന് കനത്ത തിരിച്ചടിയായി. സുരക്ഷ റദ്ദാക്കിയ വി.ഐ.പികളുടെ പട്ടികയിലുൾപ്പെട്ട ഒരാളാണ് കോടതിയെ സമീപിച്ചത്.

വി.ഐ.പികൾക്കുള്ള പൊലീസ് സുരക്ഷ പിൻവലിച്ചതിനു പിന്നാലെ പഞ്ചാബി ഗായകൻ സിദ്ദു മൂസ വാല വെടിയേറ്റു മരിച്ചിരുന്നു. ഇതോടെ ഭഗ്‍വന്ദ് മാൻ നേതൃത്വം നൽകുന്ന എ.എ.പി സർക്കാരിനെതിരെ കടുത്ത വിമർശനമുയരുകയും ചെയ്തു. എന്തുകൊണ്ടാണ് സിദ്ദുവിന്റെ സുരക്ഷ ഒഴിവാക്കിയതെന്ന് എ.എ.പി സർക്കാരിനോട് ചോദിച്ചിരുന്നു. ബ്ലൂസ്റ്റാർ ഓപറേഷന്റെ വാർഷികദിനമായ ജൂൺ ആറിന് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കുന്നതിനായി സൈനികരെ ആവശ്യമുണ്ടെന്നായിരുന്നു സർക്കാരിന്റെ മറുപടി. 

Tags:    
News Summary - Punjab Govt To Restore Security of 423 VIPs on 7 June

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.