ന്യൂഡൽഹി: ഇടതുപാർട്ടികളും കോൺഗ്രസും ചേർന്ന് തെരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കമിടുന്ന കൊൽക്കത്ത റാലിയിൽനിന്ന് തലവലിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
സി.പി.എമ്മും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന കേരളത്തിൽനിന്ന് വ്യത്യസ്തമായി രണ്ടു പാർട്ടികളും പശ്ചിമ ബംഗാളിൽ തോളിൽ കൈയിടുന്നത് ഉയർത്തിക്കാട്ടാൻ ബി.ജെ.പിക്കും മറ്റും അവസരമാകുമെന്ന് മുൻകൂട്ടി കണ്ടാണിത്. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പു പരിപാടികൾ മാർച്ച് ഒന്നു വരെ രാഹുൽ നീട്ടിയത് കൊൽക്കത്ത റാലി ഒഴിവാക്കാൻകൂടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
കേരള പര്യടനത്തിനിടയിൽ പിണറായി സർക്കാറിനെ കഴിഞ്ഞ ദിവസങ്ങളിൽ രാഹുൽ കടന്നാക്രമിച്ചിരുന്നു. രാഹുലിനു നേരെ സി.പി.എമ്മും തിരിഞ്ഞു.
അതിനെല്ലാമിടയിലാണ് കൊൽക്കത്ത റാലി. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവർ കൊൽക്കത്ത റാലിയിലുണ്ട്. ഇത്തവണ പശ്ചിമ ബംഗാളിൽ ബി.ജെ.പിക്കും തൃണമൂൽ കോൺഗ്രസിനുമെതിരെ തുറന്ന സഹകരണത്തിലാണ് സി.പി.എം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.