ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെതുടർന്ന് ഒഴിവ് വന്ന ആര്.കെ. നഗര്‍ മണ്ഡലത്തിൽ നടക്കുന്ന ഉപെതരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവരെ ഉരുക്കുമുഷ്ടിയോടെ നേരിടണമെന്ന് മദ്രാസ് ഹൈകോടതി െതരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകി. സ്വതന്ത്രവും നീതിയുക്തവുമായ െതരഞ്ഞെടുപ്പ് നടത്താനുള്ള എല്ലാ വഴികളും ഒരുക്കണമെന്നും കോടതി കമീഷനോട് ആവശ്യപ്പെട്ടു. ഭരണകക്ഷിപ്രവർത്തകർ വ്യാപകമായി പണംവിതരണംചെയ്യുന്ന സാഹചര്യത്തിൽ ആര്.കെ.നഗറില്‍ കൂടുതല്‍ അര്‍ധസൈനികരെ വിന്യസിക്കണമെന്നും ഇനിയും സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഡി.എം.കെ സ്ഥാനാര്‍ഥി മരുതുഗണേഷ് സമര്‍പ്പിച്ച ഹരജിയില്‍ തിങ്കളാഴ്ച വാദം കേട്ടപ്പോഴാണ് ജസ്റ്റിസ് കെ. രവിചന്ദ്രബാബു നിർദേശം നൽകിയത്.
എന്നാല്‍, ആര്.കെ.നഗറിലെ 968 തെരുവുകളിലും സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് െതരഞ്ഞെടുപ്പ് കമീഷനു വേണ്ടി ഹാജരായ അഭിഭാഷകന് അറിയിച്ചു. വോട്ടിങ് നടപടിക്രമങ്ങള്‍ കമീഷന് വെബ്സൈറ്റില്‍ തത്സമയം സംപ്രേഷണം ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ആര്.കെ.നഗറില്‍ നിലവില്‍ 15 കമ്പനി അര്‍ധസൈനികരെ വിന്യസിച്ചിട്ടുണ്ട്.
ആര്.കെ.നഗറിലെ എല്ലാ വോട്ടര്‍മാര്‍ക്കും പണം ലഭിച്ച രീതിയിലാണ് ഡി.എം.കെ പ്രചാരണം നടത്തുന്നതെന്നും കമീഷെൻറ അഭിഭാഷകന് കുറ്റപ്പെടുത്തി. എന്നാല്‍, ആര്.കെ.നഗറില്‍ പ്രത്യേക നിരീക്ഷകന് എത്തിയ ശേഷവും വോട്ടര്‍മാര്‍ക്ക് നൂറുകോടിയിലധികം രൂപ വിതരണം ചെയ്തിട്ടുണ്ടെന്ന് ഡി.എം.കെ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.