ന്യൂഡൽഹി: എസ്.എൻ.ഡി.പി യോഗം പൊതു ട്രസ്റ്റാണെന്ന ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. പബ്ലിക് ചാരിറ്റബ്ൾ ട്രസ്റ്റ് ആയിരുന്ന അരുവിപ്പുറം ക്ഷേത്ര യോഗമാണ് പിന്നീട് എസ്.എൻ.ഡി.പി യോഗമായതെന്ന് 2019ൽ എറണാകുളം ജില്ല കോടതി വിധിച്ചിരുന്നു. ക്ഷേത്രയോഗം പബ്ലിക് ചാരിറ്റബ്ള്‍ ട്രസ്റ്റ് ആയതിനാല്‍ എസ്.എൻ.ഡി.പി യോഗവും പൊതു ട്രസ്റ്റാണെന്നും അതുപ്രകാരം ഭരണനിർവഹണ പദ്ധതി തയാറാക്കാനും വിധിച്ചു. വിധി ഹൈകോടതിയും ശരിവെച്ചു. ഇത് ചോദ്യം ചെയ്ത് എസ്.എൻ.ഡി.പി യോഗവും വെള്ളാപ്പള്ളി നടേശനും നല്കിയ ഹരജിയിലാണ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വിധി സ്റ്റേ ചെയ്തത്.
ശ്രീനാരായണഗുരു സ്ഥാപിച്ച അരുവിപ്പുറം ക്ഷേത്രയോഗത്തിന്റെ തുടര്‍ച്ചയാണ് എസ്.എൻ.ഡി.പിയെന്നും യോഗം രജിസ്റ്റര്‍ ചെയ്തതിന് തെളിവുകളും രേഖകളും ഉണ്ടെന്നും ഹരജിക്കാർ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.