ടോക്കിയോ: ജപ്പാൻ സന്ദർശിക്കുന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പ്രധാനമന്ത്രി ഷിൻസോ അബെയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനു വേണ്ട നടപടികളെ കുറിച്ച് കൂടിക്കാഴ്ചയിൽ ചർച്ചയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകളും സുഷമ ഷിൻസോ അബെയെ അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിൽ പരമ്പരാഗതമായി ഹൃദയബന്ധമുണ്ടെന്നും അത് രാജ്യങ്ങളുടെ വളർച്ചക്ക് ഉൗർജം പകർന്നിട്ടുണ്ടെന്നും അബെ പറഞ്ഞു.
േനരത്തെ, ജപാൻ വിദേശകാര്യ മന്ത്രി ടറൊ കോനൊയെ സന്ദർശിച്ച സുഷമ ഇരുരാജ്യങ്ങളും സഹകരിച്ച് പൂർത്തിയാക്കുന്ന നിരവധി കരാറുകളിൽ ഒപ്പുവെച്ചിരുന്നു.
മുംബൈ മെട്രോ ത്രീ ലൈൻ പദ്ധതി, െചന്നെയിൽ കടൽ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാൻറ് നിർമാണം, ചെന്നെയിൽ ഉഇൻറലിജൻറ്സ് ട്രാൻസ്പേർട്ട് സിസ്റ്റം, ഹിമാചൽ പ്രദേശിൽ വന-ആവാസവ്യവസ്ഥ സംരക്ഷണ പദ്ധതി എന്നിവക്കായി വായ്പ കരാർ, നോർത്- ഇൗസ്റ്റ് കണക്ടിവിറ്റി പദ്ധതിക്ക് വായ്പ തുടങ്ങിയ കറാറുകളാണ് ഒപ്പുവെച്ചിരുന്നത്.
മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബുധനാഴ്ചയാണ് വിദേശകാര്യ മന്ത്രി ജപ്പാനിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനോടൊപ്പം രാജ്യാന്തര വിഷയങ്ങളിൽ പൊതുനിലപാട് രൂപീകരിക്കുകയുമാണ് സന്ദർശനം കൊണ്ട് ഇന്ത്യ ലക്ഷ്യമിടുന്നത്. പര്യടനം പൂർത്തിയാക്കി സുഷമ ഇന്ത്യയിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.