ന്യൂഡൽഹി: വഴക്കിനിടെ ഭർത്താവിന്‍റെ ചെവി ഭാര്യ കടിച്ചെടുത്തു. ഡൽഹിയിലെ സുൽത്താൻപുരി ഏരിയയിലാണ് സംഭവം.
45കാരനായ ഭർത്താവിന്‍റെ വലതുചെവിയാണ് മുറിഞ്ഞത്. ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിന് ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നു. സംഭവത്തിൽ ഭർത്താവിന്‍റെ പരാതിയിൽ സ്ത്രീക്കെതിരെ കേസെടുത്തു. നവംബർ 20നായിരുന്നു സംഭവം.
‘രാവിലെ മാലിന്യം കൊണ്ടിടാൻ പുറത്തുപോകുമ്പോൾ വീട് വൃത്തിയാക്കണമെന്ന് ഭാര്യയോട് പറഞ്ഞേൽപ്പിച്ചിരുന്നു. തിരിച്ചെത്തിയപ്പോൾ മുതൽ ഓരോ കാര്യങ്ങൾ പറഞ്ഞ് ഭാര്യ വഴക്ക് ആരംഭിച്ചു. അവൾ മർദിക്കാൻ വരെ ശ്രമിച്ചു. അത് ഞാൻ തടഞ്ഞു. ഇതോടെ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ ഒരുങ്ങവെ പിന്നിൽ നിന്നും പിടിച്ച് ചെവി കടിച്ച് പറിക്കുകയായിരുന്നു. ഇതുകണ്ട മകനാണ് ആശുപത്രിയിലെത്തിച്ചത്’ -ഭർത്താവ് പറയുന്നു.
സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.