ജിദ്ദ ഒ.ഐ.സി.സി, ജവഹർ ബാലജനവേദി സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി അഡ്വ. വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു, കലാപരിപാടിയിൽ നിന്ന്.
ജിദ്ദ: 5000 വർഷം പഴക്കമുള്ള ഭാരത സംസ്കാരത്തെ സ്ഥാപിത താൽപര്യത്തിനായി ഉപയോഗിക്കുന്നവരെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്നും ഇന്ത്യാ രാജ്യം ലോകസംസ്കാരത്തിൻെറ തറവാടാണെന്നും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. വി.ഡി. സതീശൻ എം.എൽ.എ അഭിപ്രായപ്പെട്ടു. ജിദ്ദ ഒ.ഐ.സി.സി, ജവഹർ ബാലജനവേദി സംയുക്തമായി സംഘടിപ്പിച്ച സ്വതന്ത്ര്യ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് ചിലർ തങ്ങൾക്ക അനിഷ്ടമായവരെ പൗരത്വത്തിൻെറ നൂലാമാലകളിൽ കുടുക്കി പുറത്താക്കാൻ ശ്രമിക്കുകയാണ്. ഭൂരിപക്ഷത്തിൻെറ അധികാരത്തിൽ ന്യൂനപക്ഷങ്ങൾ ഒരുകാലത്തും ബുദ്ധിമുട്ടാൻ പാടില്ലെന്ന ദീർഘവീക്ഷണത്തോടെ ജവഹർലാൽ നെഹ്‌റു പണ്ട് കൊണ്ടുവന്ന ന്യൂനപക്ഷങ്ങൾക്കുള്ള പ്രത്യേകാവകാശ നിയമം ഇന്ന് ഏറെ പ്രസക്തമായതായി അദ്ദേഹം പറഞ്ഞു. ജവഹർ ബാലജന വേദികളിലെ കുട്ടികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. ജവഹർ ബാലജനവേദി പ്രസിഡൻറ് നബീൽ നൗഷാദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റഷീദ് കൊളത്തറ, ചെമ്പൻ അബ്ബാസ്, സാക്കിർ ഹുസൈൻ എടവണ്ണ, മാമ്മദ് പൊന്നാനി, നൗഷാദ് അടൂർ, ഇഖ്ബാൽ പൊക്കുന്ന്, സഹീർ മാഞ്ഞാലി, ലൈല സാക്കിർ, മൗഷ്മി ശരീഫ്, അലി തേക്കുതോട്, സക്കീർ ചെമ്മണൂർ, തോമസ് വൈദ്യൻ, സമീർ നദ്വി കുറ്റിച്ചൽ, അനിൽ ബാബു അബലപള്ളി, രാധാകൃഷ്ണൻ കാവുമ്പായി, അബ്ദുൽ ഹമീദ് പെരുമ്പറമ്പിൽ, ഷാജി ചുനക്കര, ഉമർകോയ ചാലിൽ, വിജാസ് ചിതറ, ടി.കെ. അഷ്റഫ്, അയ്യൂബ് പന്തളം, ഷഹബാത്ത് യൂനസ്, മനോജ് മാത്യു എന്നിവർ സംസാരിച്ചു. യൂനുസ് കാട്ടൂർ അവതാരകനായിരുന്നു. ജവഹർ ബാലജനവേദി കോഒാഡിനേറ്റർ മുജീബ് മൂത്തേടം സ്വാഗതവും ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു. ദേശീയതയെക്കുറിച്ചുള്ള വിവിധ കലാപരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.