ഉമ്മൻചാണ്ടി തുടർന്നാൽ തെളിവുകൾ അപ്രത്യക്ഷമാകും: കോടിയേരി

കണ്ണൂർ: സോളാർ അഴിമതിയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മാറിനിന്നുള്ള അന്വേഷണമാണ് വേണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഉമ്മൻചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തുള്ളപ്പോൾ അന്വേഷണം നടത്തിയാൽ സരിതയുടെ 23 പേജുള്ള കത്ത് മൂന്ന് പേജ് ആയതു പോലെ ബിജു രാധാകൃഷ്ണന്‍റെ സി.ഡികളും അപ്രത്യക്ഷമാകും. ഒരു തെളിവും സോളാർ കമ്മീഷന് മുമ്പിൽ വരാൻ പോകുന്നില്ലെന്നും കോടിയേരി പറഞ്ഞു.

അധികാരം ദുർവിനിയോഗം ചെയ്ത് അന്വേഷണം ദുർബലപ്പെടുത്താനുള്ള നീക്കങ്ങളാണ് സർക്കാർ നടത്തുന്നത്. ബിജുവിനെ സോളാർ കമ്മീഷന് മുമ്പിൽ ഹാജരാക്കാൻ ജയിൽ സുപ്രണ്ടിന് നിർദേശം നൽകിയ ലോക്നാഥ് ബഹ്റയെ ജയിൽ മേധാവി സ്ഥാനത്ത് നിന്ന് നീക്കുകയാണ് ചെയ്തത്. ഇതു പോലെ ഉദ്യോഗസ്ഥരെ ബലിയാടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് പിടിച്ചെടുത്ത സി.ഡികളും പെൻഡ്രൈവുകളും മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ പരിശോധിക്കാൻ ഉമ്മൻചാണ്ടി തയാറാകണം. ബിജു സി.ഡി ഹാജരാക്കിയില്ലെങ്കിലും ഇവ പരിശോധിച്ചാൽ സത്യം തെളിയും. അതിന് ഉമ്മൻചാണ്ടി തയാറുണ്ടോയെന്നും കോടിയേരി ചോദിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.