ചന്ദ്രബോസ് വധക്കേസ്: രണ്ട് ദിവസത്തെ വിസ്താരം ഹൈകോടതി തടഞ്ഞു


തൃശൂര്‍: ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസില്‍ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയിലെ രണ്ട് ദിവസത്തെ വിസ്താരം ഹൈകോടതി തടഞ്ഞു. സംഭവത്തില്‍ തെളിവായി പൊലീസ് ഹാജരാക്കിയ സീഡി പരിശോധിക്കാന്‍ കഴിഞ്ഞില്ളെന്നും അതിന് സമയം അനുവദിക്കണമെന്നുമുള്ള പ്രതി മുഹമ്മദ് നിസാമിന്‍െറ ആവശ്യത്തിലാണ് ഹൈകോടതിയുടെ നടപടി. വിസ്താരത്തില്‍ അന്വേഷണോദ്യോഗസ്ഥന്‍ പേരാമംഗലം സി.ഐ പി.സി.ബിജുകുമാറിന്‍െറ വിസ്താരം പൂര്‍ത്തിയാക്കി ചൊവ്വാഴ്ച പ്രതി മുഹമ്മദ് നിസാമിനെ വിസ്തരിക്കാനിരിക്കെയാണ് തിങ്കളാഴ്ച ഹൈകോടതി വിസ്താരങ്ങള്‍ രണ്ട് ദിവസത്തേക്ക് തടഞ്ഞത്. ഇതുസംബന്ധിച്ച് വിശദാംശം ഹാജരാക്കാന്‍ സര്‍ക്കാറിനും, ഹരജിക്കാരനും കോടതി നിര്‍ദേശം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.