എ.സി ഉപയോഗിച്ച ഭാര്യയെയും മകനെയും ഭർത്താവ് കൊലപ്പെടുത്തി

അങ്കമാലി: എ.സി ഉപയോഗിച്ചതിന് ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെയും മകനെയും ഗൃഹനാഥന്‍ തലക്കടിച്ച് കൊന്നു. അങ്കമാലി കറുകുറ്റി കേബ്ള്‍ നഗര്‍ പൈനാടത്ത് നടുവില്‍ വീട്ടില്‍ പോളിന്‍െറ ഭാര്യ മേരി (74), മകന്‍ പി.പി. തോമസ് (54) എന്നിവരാണ് മരിച്ചത്. സംഭവത്തിനുശേഷം ആത്മഹത്യക്ക് ഒരുങ്ങിയ ഗൃഹനാഥന്‍ പോളിനെ (85) പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലര്‍ച്ചെ 1.30നാണ് നാടിനെ നടുക്കിയ സംഭവം.

തോമസ്, അമ്മ മേരി
 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: റിട്ട. റെയില്‍വേ ഓഫിസ് സൂപ്രണ്ടാണ് പോള്‍. പോളിന്‍െറ പെന്‍ഷന്‍ തുക ഉപയോഗിച്ചാണ് കുടുംബത്തിന്‍െറ ചെലവ് നടത്തിയിരുന്നത്. ഗള്‍ഫിലായിരുന്ന മകന്‍ തോമസിന്‍െറ വിവാഹം കഴിഞ്ഞ് ഒരുവര്‍ഷത്തിന് ശേഷം ഭാര്യ ഉപേക്ഷിച്ചുപോയി. ജോലിയൊന്നുമില്ലാതെ തോമസ് മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. നാലുവര്‍ഷമായി പോളും ഭാര്യ മേരിയും വേറെ മുറികളിലാണ് കിടന്നിരുന്നത്. അടുത്തിടെ വീട്ടിലെ രണ്ട് മുറിയില്‍ എ.സി സ്ഥാപിച്ചു. ഭീമമായ തുക വൈദ്യുതി ബില്‍ വന്നതിനത്തെുടര്‍ന്ന് പോള്‍ മുറിയില്‍ എ.സി ഉപയോഗിച്ചിരുന്നില്ല. മേരിയുടെ മുറിയിലും ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചെങ്കിലും അനുസരിച്ചില്ല. ശനിയാഴ്ച പുലര്‍ച്ചെ 1.30ഓടെ പോള്‍ എഴുന്നേറ്റപ്പോള്‍ മേരിയും തോമസും എ.സി ഉപയോഗിച്ച് ഉറങ്ങുന്നതാണ് കണ്ടത്. തുടര്‍ന്ന് രോഷാകുലനായി കമ്പിപ്പാര ഉപയോഗിച്ച് ഇരുവരുടെയും തലക്കടിക്കുകയായിരുന്നു. സംഭവത്തിനുശേഷം പോള്‍തന്നെയാണ് വിവരം ചേര്‍ത്തലയിലെ മകള്‍ റീമയെയും കോട്ടയത്തുള്ള മകള്‍ ട്രീസയെയും അറിയിച്ചത്. മക്കള്‍ ഫോണില്‍ വിളിച്ചതോടെയാണ് ബന്ധുക്കളും അയല്‍വാസികളും സംഭവം അറിയുന്നത്. അയല്‍ക്കാരാണ് ഇരുവരെയും ആശുപത്രിയിലത്തെിച്ചത്. സി.ഐ എ.കെ. വിശ്വനാഥന്‍, പ്രിന്‍സിപ്പല്‍ എസ്.ഐ പി.എച്ച്. സമീഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തത്തെി. ആ സമയം, പറമ്പിലെ ജാതി മരത്തില്‍ തൂങ്ങിമരിക്കാനുള്ള ശ്രമത്തിലായിരുന്നു പോള്‍. പൊലീസ് അനുനയിപ്പിച്ച് ആത്മഹത്യയില്‍നിന്ന് പിന്തിരിപ്പിച്ചശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.