തദ്ദേശ സ്ഥാപനങ്ങളിൽ കേരള കോൺഗ്രസുമായി സഹകരണം തുടരും –െചന്നിത്തല

തിരുവനന്തപുരം: മുന്നണി വിെട്ടങ്കിലും തദ്ദേശ സ്ഥാപനങ്ങളിൽ കേരള കോൺഗ്രസ് എമ്മുമായി ധാരണ തുടരണമെന്നാണ് യു.ഡി.എഫ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല.  കേരള കോൺഗ്രസ് എം യു.ഡി.എഫ് വിട്ടതിനു ശേഷം ആദ്യമായി ചേർന്ന മുന്നണി യോഗത്തിന് ശേഷം ചെയർമാൻ രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. തദ്ദേശസ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും സഹകരണം തുടരുമെന്ന് കെ.എം മാണി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ ഇതിനെ എതിർക്കേണ്ടതില്ലെന്ന് ചെന്നിത്തല പറഞ്ഞു.

യു.ഡി.എഫ് വിടാനുള്ള തീരുമാനം കേരള കോൺഗ്രസ് ഒറ്റെക്കടുത്തതാണ്. തീരുമാനം കേരള കോൺഗ്രസ് പുനഃപരിശോധിക്കുമെന്നാണു കരുതുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തെറ്റിദ്ധാരണയെ തുടർന്നാണ് കേരള കോൺഗ്രസ് മുന്നണി വിട്ടത്. അത് പരിഹരിക്കാനുള്ള നടപടിയുണ്ടാകും. മുന്നണിയിൽ എല്ലാ പാർട്ടികൾക്കും തുല്യപ്രാധാന്യമാണു നൽകിയിട്ടുള്ളത്. കോൺഗ്രസ് വല്യേട്ടൻ മനോഭാവം കാണിച്ചിട്ടില്ലെന്നും ഏകപക്ഷീയമായി ഒരു കാര്യവും ഘടകക്ഷികളുടെ മേൽ അടിച്ചേൽപ്പിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

മുന്നണിയുടെ െഎക്യം ശക്തിപ്പെടുത്താനുള്ള കാര്യങ്ങൾ ഇന്നത്തെ യു.ഡി.എഫ് യോഗം ചർച്ച ചെയ്തെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.  ഇതിെൻറ ഭാഗമായി കോൺഗ്രസ് എല്ലാ ഘടകകക്ഷികളുമായും ഉഭയകക്ഷി ചർച്ച നടത്തും. ആഗസ്റ്റ് 19 ന് മുസ്ലിം ലീഗുമായും ജെ.ഡി.യുവുമായും ആർ.എസ്.പി, കേരള കോൺഗ്രസ് ജേക്കബ്, സി.എം.പി എന്നീ കക്ഷികളുമായി  20 നും ചർച്ച നടക്കും. യു.ഡി.എഫ് ജില്ലാ ചെയർമാൻമാരുടെയും കൺവീനർമാരുടെയും യോഗം ആഗസ്റ്റ് 19 ന് കേൻറാൺമെൻറ് ഹൗസിൽ നടക്കുമെന്നും ചെന്നിത്തല അറിയിച്ചു.

ഇടതു സർക്കാറിെൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെയും ഭാഗപത്രം രജിസ്ട്രേഷൻ, വിലക്കയറ്റം എന്നീ വിഷയങ്ങൾ ഉയർത്തിയും ആഗസ്റ്റ് 25ന് ജില്ലാ കേന്ദ്രങ്ങളിൽ കൂട്ട ധർണ നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.  മന്ത്രിസഭാ തീരുമാനങ്ങൾ പുറത്തുവിടാത്ത സർക്കാർ നയത്തെയും ചെന്നിത്തല വിമർശിച്ചു. സർക്കാർ തീരുമാനങ്ങൾ ജനങ്ങൾ അറിയേണ്ട എന്ന നിലപാടിലാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഇതിെൻറ ഭാഗമാണ് ൈഹകോടതിയിൽ നൽകിയ സത്യവാങ്മൂലം. സുതാര്യത ഉറപ്പുവരുത്തുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ സർക്കാറാണിത്. മന്ത്രിസഭാ തീരുമാനങ്ങൾ 48 മണിക്കൂറിനുള്ളിൽ വെബ്സൈറ്റിൽ ഇടണമെന്നതും ലംഘിച്ചിരിക്കുന്നു. വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാറിെൻറ ഭാഗത്തു നിന്ന് ഇടപെടൽ ഉണ്ടാകുന്നില്ല. യു.ഡി.എഫ് ഭരണ കാലത്ത് നഷ്ടം സഹിച്ച് സബ്സിഡി നൽകിയാണ് പൊതുവിപണയിൽ ഇടപെട്ട് വിലക്കയറ്റം നിയന്ത്രിച്ചത്. നന്മ സ്റ്റോറുകൾ പൂട്ടാനുള്ള തീരുമാനം പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.