പോസ്റ്റര്‍ ഒട്ടിച്ചുനടന്ന ചെറുക്കനെ എം.എല്‍.എയാക്കിയെന്ന് എ.എ. അസീസ്

കൊല്ലം: താന്‍ ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ പോസ്റ്റര്‍ ഒട്ടിപ്പുകാരനായിരുന്നു പാര്‍ട്ടി വിട്ട കോവൂര്‍ കുഞ്ഞുമോനെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് എം.എല്‍.എ. 15 വര്‍ഷമായി എം.എല്‍.എയായയാള്‍ കുടിലില്‍ കഴിയുന്നുവെങ്കില്‍ വഴിവിട്ട മാര്‍ഗത്തിലൂടെ പണം ചെലവഴിച്ചതു കൊണ്ടാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2001ല്‍ കുന്നത്തൂരില്‍ കോവൂര്‍ മോഹനനെ മത്സരിപ്പിക്കാനാണ് ആലോചിച്ചത്. അദ്ദേഹമാണ് സഹോദരന്‍ കുഞ്ഞുമോനെ നിര്‍ദേശിച്ചത്. ജയിച്ച് രണ്ടു വര്‍ഷം കഴിഞ്ഞുനടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനം ലംഘിച്ച് വോട്ടു ചെയ്തെന്നാണ് പുറത്തുവന്ന വിവരം. വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ശാസിച്ചിരുന്നു -അസീസ് പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.പി എട്ട് സീറ്റു വേണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.