ചന്ദ്രബോസ് വധക്കേസില്‍ വാദം പൂര്‍ത്തിയായി; വിധി 20ന്

തൃശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസില്‍ അന്തിമവാദം പൂര്‍ത്തിയായി. ഈമാസം 20ന് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി വിധി പറയും. ചന്ദ്രബോസ് കൊല്ലപ്പെട്ട് ഒരുവര്‍ഷം തികയാനിരിക്കെ 79 ദിവസത്തെ വിചാരണക്കൊടുവിലാണ് വിധി പറയാനൊരുങ്ങുന്നത്. പോസ്റ്റ്മോര്‍ട്ടം സീഡി പരിശോധിക്കണമെന്ന പ്രതിഭാഗം ഹരജി ഈമാസം 15ന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് വിധി പറയുന്നത് 20ലേക്ക് മാറ്റിയത്. മുഹമ്മദ് നിസാം കുറ്റക്കാരനാണോ അല്ലയോ എന്ന് അന്ന് പ്രഖ്യാപിക്കും. തുടര്‍ന്നുള്ള വാദം രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയാക്കി 21ന് ശിക്ഷ പ്രഖ്യാപിച്ചേക്കും. കോടതിയില്‍ ഹാജരാക്കിയ സീഡി സംബന്ധിച്ച് പ്രതിഭാഗം ചൊവ്വാഴ്ച രണ്ട് പരാതികള്‍ കോടതിയില്‍ നല്‍കി. സീഡി കാണണമെന്നും പ്രതിഭാഗത്തിന് പറയാനുള്ളത് തെളിവായി സ്വീകരിക്കണമെന്നുമാണ് ആവശ്യം. ഇക്കാര്യങ്ങള്‍ ഹൈകോടതിയും സുപ്രീംകോടതിയും നേരത്തെ തള്ളിയതാണെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.