ആര്‍.എസ്.പിയുമായുള്ള ചര്‍ച്ചയും തീരുമാനമായില്ല

തിരുവനന്തപുരം: സീറ്റ് പങ്കിടല്‍ സംബന്ധിച്ച് ആര്‍.എസ്.പി നേതാക്കളുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തിയ രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. എട്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ അവര്‍ ഉറച്ചുനിന്നപ്പോള്‍ അത് നല്‍കുന്നതിലെ  ബുദ്ധിമുട്ട് കോണ്‍ഗ്രസും അറിയിച്ചു.
തുടര്‍ന്ന് മൂന്ന് സിറ്റിങ് സീറ്റുകള്‍ക്ക് പുറമെ മൂന്നുസീറ്റുകള്‍ കൂടി വേണമെന്ന നിലപാടിലേക്ക് ആര്‍.എസ്.പി എത്തിയെങ്കിലും ഏതൊക്കെ സീറ്റുകളെന്ന കാര്യത്തില്‍ തട്ടി ചര്‍ച്ച തടസ്സപ്പെട്ടു. ഇക്കാര്യം മറ്റു ഘടകകക്ഷികളുമായും സംസാരിച്ചശേഷമേ  പറയാനാവൂ എന്ന് കോണ്‍ഗ്രസ് അറിയിച്ചു. തുടര്‍ന്ന് 14ന് വീണ്ടും ചര്‍ച്ച നടത്താമെന്ന ധാരണയില്‍ പിരിഞ്ഞു.ചര്‍ച്ചയില്‍ പുരോഗതി ഉണ്ടെന്നും തങ്ങളുടെ ആവശ്യത്തോടുള്ള പ്രതികരണം ഘടകകക്ഷികളുമായി സംസാരിച്ചശേഷം പറയാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുള്ളതെന്നും ആര്‍.എസ്.പി നേതാക്കള്‍ അറിയിച്ചു. സിറ്റിങ് സീറ്റായ ഇരവിപുരവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നും ഇല്ല. സിറ്റിങ് സീറ്റുകള്‍  അതത് കക്ഷികള്‍ക്കാണെന്ന് നേരത്തേ തീരുമാനിച്ചതാണ്. ഇക്കാര്യം ലീഗും സമ്മതിച്ചിട്ടുണ്ട്. ഇപ്പോള്‍ അവിടെയുള്ളത് പ്രാദേശിക പ്രശ്നങ്ങള്‍ മാത്രമാണെന്നും അവര്‍ പറഞ്ഞു.
ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും 15ഓടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനും അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.