വിമാനത്താവളത്തില്‍ സി.ബി.ഐ റെയ്ഡ്

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തില്‍ ശനിയാഴ്ച പുലര്‍ച്ചയോടെ് കൊച്ചിയില്‍നിന്ന് എത്തിയ സി.ബി.ഐ സംഘം റെയ്ഡ് നടത്തി. യാത്രക്കാരില്‍നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പണം തട്ടിയെന്ന പരാതിയെ തുടര്‍ന്നായിരുന്നു റെയ്ഡ്.
കസ്റ്റംസ് ഉദ്യോഗസ്ഥന്‍ 1900 രൂപ വാങ്ങിയെന്ന് റെയ്ഡിനത്തെിയ സി.ബി.ഐ സംഘത്തോട് യാത്രക്കാരന്‍ പരാതി പറഞ്ഞതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കസ്റ്റംസ് സൂപ്രണ്ട് ഈപ്പന്‍ ചാക്കോയില്‍നിന്ന് 1900 രൂപ പിടിച്ചെടുത്തു. കസ്റ്റംസ് ഹെഡ്കോണ്‍സ്റ്റബ്ള്‍ സന്തോഷില്‍നിന്ന് 4000 രൂപയും പിടികൂടി.
ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്ന സംശയത്തില്‍ കസ്റ്റംസ് അസിസ്റ്റന്‍റ് കമീഷണര്‍ അശോകനെ സി.ബി.ഐ വൈദ്യപരിശോധനക്ക് വിധേയമാക്കി. ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച പരിശോധന വൈകീട്ട് അഞ്ചുവരെ തുടര്‍ന്നു. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയില്‍ വ്യാപക ക്രമക്കേട് ഉണ്ടെന്ന് നേരത്തേ യാത്രക്കാര്‍ സി.ബി.ഐക്ക് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു മിന്നല്‍ പരിശോധന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.