ലോറിയും കാറും കൂട്ടിയിടിച്ച് യുവാവും പിഞ്ചു കുഞ്ഞും മരിച്ചു


കോട്ടക്കല്‍: ദേശീയപാത ചങ്കുവെട്ടിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് എട്ടു മാസം പ്രായമുള്ള കുഞ്ഞും അമ്മാവനും മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് തൊണ്ടയാട് കണ്ണിപറമ്പില്‍ രജീഷ് പണിക്കരുടേയും രജിനയുടേയും മകള്‍ ശ്രീബാല പരമേശ്വരി (എട്ടു മാസം), രജിനയുടെ സഹോദരനും കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി രാമദാസിന്‍െറ മകനുമായ സത്യജിത്ത് (30) എന്നിവരാണ് മരിച്ചത്. ചങ്കുവെട്ടി പറമ്പിലങ്ങാടിക്ക് സമീപം തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു അപകടം.
പരിക്കേറ്റ രജീഷിനേയും മകന്‍ ശ്രീരുദ്രദേവിനേയും (എട്ട് വയസ്സ്) കോഴിക്കോട്ടെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രജിന ചങ്കുവെട്ടി മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. തൊഴില്‍ സംബന്ധ കാര്യങ്ങള്‍ക്കായി കഴിഞ്ഞ ശനിയാഴ്ചയാണ് രജീഷ് പണിക്കരും കുടുംബവും തിരുവനന്തപുരത്തേക്ക് തിരിച്ചത്. കോഴിക്കോട്ടേക്ക് തിരികെ വരുന്നതിനിടെയാണ് അപകടം. കൊച്ചിയിലേക്ക് പോവുകയായിരുന്നു ലോറി. സത്യജിത്തായിരുന്നു കാര്‍ ഓടിച്ചിരുന്നത്. രജീഷിനൊപ്പം മുന്‍സീറ്റിലായിരുന്നു കുഞ്ഞ് ഇരുന്നിരുന്നത്. കാറിന്‍െറ വലതുവശം പൂര്‍ണമായി തകര്‍ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.