മെഡിക്കൽ കോളേജിൽ കോവിഡ് അവലോകനത്തിന് ശേഷം വാർത്തസമ്മേളനം കഴിഞ്ഞ് മന്ത്രി കെ.കെ. ശൈലജ, മന്ത്രി ടി.പി. രാമകൃഷ്ണൻ എന്നിവർ പുറത്തേക്ക് വരുന്നു
തിരുവനന്തപുരം: കോവിഡിെൻറ രണ്ടാം തരംഗസൂചനകൾ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വൈറസിനെ ചെറുക്കാൻ ആക്ഷൻ പ്ലാനുമായി ആരോഗ്യവകുപ്പ്. വെള്ളിയാഴ്ച ഒാൺലൈൻവഴി ചേർന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം. ഇൗ മാസം പൂർണമായി കനത്ത ജാഗ്രതയും ഇടപെടലുമുണ്ടാകുമെന്നതാണ് യോഗത്തിെൻറ പൊതുവിലയിരുത്തൽ. രോഗികളുടെ എണ്ണം പരിധിവിട്ട് കൂടിയാൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളുടെ എണ്ണം വർധിപ്പിക്കും. ജില്ലകളിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുക്കുക.
വിദഗ്ധ ചികിത്സക്കായിട്ടുള്ള സി.എസ്.എൽ.ടി.സികളുടെ (കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ) എണ്ണം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. ചെറിയ ലക്ഷണങ്ങളുള്ളവർക്കും ജലദോഷപ്പനിക്കാർക്കും പരിശോധന കർശനമാക്കും. എല്ലാ ആശുപത്രികളും കൂടുതൽ ശക്തിപ്പെടുത്തും. ഗുരുതര രോഗികളെ ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ മെഡിക്കല്‍ കോളജുകളില്‍ വര്‍ധിപ്പിക്കും. ആവശ്യമായ ഐ.സി.യു കിടക്കകൾ, വെൻറിലേറ്ററുകള്‍ തുടങ്ങിയവ സജ്ജമാക്കും. ആരോഗ്യ പ്രശ്നങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്ക് വീട്ടിലെ ചികിത്സ തുടരും.
സംസ്ഥാന സർക്കാർ നടത്തിയ സിറോ സര്‍വയലന്‍സ് സര്‍വേ പ്രകാരം കേരളത്തിൽ 89 ശതമാനം പേരും കോവിഡ് വരാത്തവരാണ്. ഇവരെ സംരക്ഷിക്കാന്‍ വാക്സിനേഷന് ദ്രുതഗതിയിലാക്കണമെന്നാണ് ഉന്നതതല യോഗത്തിലുയർന്ന നിർദേശം. നിലവിൽ 95 ശതമാനത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്സിനെടുത്തു. ബാക്കിയുള്ളവര്‍കൂടി എത്രയും വേഗം വാക്സിന് സ്വീകരിക്കേണ്ടതാണ്. 60 വയസ്സ് കഴിഞ്ഞവരും 45 വയസ്സിന് മുകളിലുള്ളവരും വാക്സിനെടുത്തെന്ന് ഉറപ്പുവരുത്തും. അതിനായി മാസ് കാമ്പയിന് ആരംഭിക്കും. വേണ്ടതോതിൽ വാക്സിന് ലഭ്യമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് വര്‍ധിച്ചാല്‍ ചില ആശുപത്രികളെ പൂര്‍ണമായും കോവിഡ് ആശുപത്രികളാക്കി മാറ്റേണ്ടിവരും. അതനുസരിച്ച് മറ്റ് രോഗികളെ ചികിത്സിക്കാനുള്ള സംവിധാനമുണ്ടാക്കാനാണ് ഉന്നതതലയോഗത്തിലെ തീരുമാനം. പരമാവധി ആളുകളുടെ ജീവന് രക്ഷിക്കാനാണ് പ്രാധാന്യം നല്‍കുന്നത്. കോവിഡാനന്തര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നതാണ്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വൈറസ് വ്യാപനത്തിെൻറ ശൃംഖല പൊട്ടിക്കാൻ ശക്തമായ ഇടപെടലിനും തീരുമാനിച്ചു. ബാക് ടു ബേസിസ് കാമ്പയിന് ശക്തമാക്കും. എല്ലാവരും മാസ്ക് ധരിക്കണം. ചടങ്ങുകള്‍ക്ക് ആള്‍ക്കൂട്ടം കുറയ്ക്കണമെന്നതാണ് മെറ്റാരു നിർദേശം.
ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാബീവി, ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍, ജില്ല പ്രോഗ്രാം മാനേജര്‍മാര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, വിവിധ ആശുപത്രി സൂപ്രണ്ടുമാര്‍ എന്നിവര്‍ ഓൺലൈൻ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.