പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവി റിമാൻഡിൽ

തൃശൂർ: കുട്ടികൾക്ക് നേരെ നഗ്നത പ്രദർശിപ്പിച്ചുവെന്ന കേസിൽ നടൻ ശ്രീജിത്ത് രവി റിമാൻഡിൽ. 14 ദിവസത്തേക്കാണ് ശ്രീജിത്ത് രവിയെ കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്. മരുന്ന് കഴിക്കുന്നുണ്ടെന്നും തുടർ ചികിത്സ ആവശ്യമാണെന്നും അതിനാൽ ജാമ്യം നൽകണമെന്നുമായിരുന്നു ശ്രീജിത്ത് രവിയുടെ ആവശ്യം. അതേസമയം, ശ്രീജിത്ത് രവിയുടെ ഹരജിയുടെ തുടക്കം മുതൽ തന്നെ ജാമ്യം നൽകരുതെന്ന നിലപാടായിരുന്നു പ്രോസിക്യൂഷൻ സ്വീകരിച്ചത്.

തൃശൂർ വെസ്റ്റ് പൊലീസാണ് ഇന്ന് രാവിലെ നടനെ അറസ്റ്റ് ചെയ്തത്. തൃശ്ശൂർ എസ്.എൻ പാർക്കിന് സമീപത്ത് വെച്ചാണ് കുട്ടികൾക്ക് മുന്നിൽ നഗ്നത കാട്ടിയത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

രണ്ട് ദിവസം മുൻപ് തൃശ്ശൂർ എസ്.എൻ പാർക്കിന് സമീപത്ത് വെച്ച് 11ഉം അഞ്ചും വയസുള്ള രണ്ട് കുട്ടികൾക്ക് മുന്നിൽ വെച്ച് നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിച്ചു. എന്നാൽ, പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷിച്ചു.

കാറിനെ കുറിച്ച് ലഭിച്ച സൂചനകൾ കേസന്വേഷണത്തിൽ നിർണായകമായി. സി.സി.ടി.വികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞത്. ഇതോടെയാണ് അറസ്റ്റിലേക്ക് വഴിയൊരുങ്ങിയത്.

Tags:    
News Summary - Actor Sreejith Ravi remanded in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.