കൊച്ചിയിൽ ചോദ്യം ചെയ്യലിന് ശേഷം നടൻ ശ്രീനാഥ് ഭാസി പുറത്തേക്ക് വരുന്നു. നടി പ്രയാഗ മാർട്ടിൻ തേവര എ.സി.പി ഓഫിസിൽ ചോദ്യംചെയ്യലിന് എത്തിയപ്പോൾ. ഫോട്ടോ: രതീഷ് ഭാസ്കർ

ലഹരിക്കേസ്: ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്തു; പ്രയാഗ മാർട്ടിൻ അന്വേഷണ സംഘത്തിനു മുന്നിൽ

കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരുക്കിയ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് നടൻ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. മുഖം മറച്ചാണ് ശ്രീനാഥ് ഭാസി പൊലീസിന് മുന്നിലെത്തിയത്. നടി പ്രയാഗ മാർട്ടിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘത്തിന് മുന്നിൽ എത്തിയിട്ടുണ്ട്. തേവര എ.സി.പി ഓഫിസിലാണ് നടി എത്തിയത്. നടൻ സാബുമോനോടൊപ്പമാണ് പ്രയാഗ എത്തിയത്. രാവിലെ 10 മണിക്ക് ഹാജരാകാനാണ് പൊലീസ് നിർദേശിച്ചിരുന്നതെങ്കിലും വൈകീട്ടാണ് നടി വന്നത്.  സാബുമോനാണ് പ്രയാഗയുടെ നിയമോപദേഷ്ടാവ്.

കൊച്ചി മരട് പൊലീസ് സ്റ്റേഷനിൽ  അഞ്ചുമണിക്കൂറിലേറെ സമയം പൊലീസ് ഭാസിയെ ചോദ്യം ചെയ്തു. ലഹരി ഉപയോഗിക്കാറില്ലെന്നും ഓം പ്രകാശുമായി ബന്ധമില്ലെന്നും ഭാസി വ്യക്തമാക്കി.

ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ ഇരുവരും ലഹരി പാർട്ടിയിൽ പങ്കെടുത്തിരുന്നോയെന്ന് സ്ഥിരീകരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. കേസിൽ നാലുപേരെ കൂടി അന്വേഷണ സംഘം ബുധനാഴ്ച ചോദ്യം ചെയ്തിരുന്നു. ഓംപ്രകാശിനെ ഫോണിൽ ബന്ധപ്പെട്ട തമ്മനം ഫൈസൽ, ലഹരിപ്പാർട്ടി നടന്ന ഹോട്ടലിൽ എത്തിയ ബ്രഹ്മപുരം സ്വദേശി അലോഷി പീറ്റർ, ഭാര്യ സ്നേഹ, അങ്കമാലി സ്വദേശി പോൾ ജോസ് എന്നിവരെയാണ് ചോദ്യം ചെയ്തത്.

ലഹരിപ്പാർട്ടിയിൽ പങ്കെടുത്ത മറ്റ് 14 പേരുടെ വിവരങ്ങൾ കൂടി ലഭിച്ചിട്ടുണ്ട്. ഇവർക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകാനാണ് തീരുമാനം. കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. 

Tags:    
News Summary - Actor Sreenath Bhasi was questioned in Kochi in connection with a drug case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.