ആലപ്പുഴ ജില്ലയിൽ ഹർത്താൽ തുടങ്ങി

ആലപ്പുഴ: ചേര്‍ത്തലയില്‍ പ്ലസ് ടു വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ ആലപ്പുഴ ജില്ലയില്‍ വെള്ളിയാഴ്ച എൽ.ഡി.എഫും യു.ഡി.എഫും ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. കാര്‍ത്യായനി ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനാല്‍ ചേര്‍ത്തല ടൗണിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആദ്യ മണിക്കൂറുകളിൽ ഹർത്താൽ സമാധാനപരമാണ്. കെ.എസ്.ആർ.ടി.സി ബസുകളിൽ ഒാർഡിനറി സർവീസുകൾ ഒാടുന്നില്ലെങ്കിലും ദീർഘ ദൂര ബസുകൾ സർവീസ് നടത്തുന്നുണ്ട്. നിലവിൽ കട കേമ്പാളങ്ങൾ ഒഴിഞ്ഞു കിടക്കുകയാണ്. ജില്ലയിൽ എല്ലായിടത്തും പ്രതിഷേധ പ്രകടനങ്ങൾ ഉൾപ്പെടെ നടത്തുമെന്ന് ഇരുമുന്നണികളും അറിയിച്ചിട്ടുണ്ട്. 

പട്ടണക്കാട് സ്വദേശി അനന്തു അശോകനാണ് (17) സഹപാഠികളുടെ മര്‍ദനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് അനന്തുവിന്‍റെ സഹപാഠികളടക്കം ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരായ 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ അഞ്ചു പേര്‍ക്ക് സംഭവവുമായി നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. അനന്തുവുമായി ഇവർക്ക് നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും തുടര്‍ന്ന് ക്ഷേത്ര പരിസരത്തുവെച്ച് പക തീർക്കുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
 

Tags:    
News Summary - alappuza harthal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.