തിരുവനന്തപുരം: കോണ്‍ഗ്രസിലെ തമ്മിലടിക്കെതിരെ മുന്നറിയിപ്പുമായി ഘടകകക്ഷിനേതാക്കള്‍. ശനിയാഴ്ച യു.ഡി.എഫ് യോഗത്തിന് മുന്നോടിയായി നടന്ന ഉഭയകക്ഷി ചര്‍ച്ചകളിലാണ് ഘടകകക്ഷികൾ നിലപാട് വ്യക്തമാക്കിയത്. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്തെ കെട്ടുറപ്പുണ്ടായാൽ മാത്രമേ മുന്നണിക്ക് മടങ്ങിവരവുണ്ടാകൂവെന്നും നേതാക്കള്‍ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടര്‍ന്ന് ശക്തമായ വിമര്‍ശനങ്ങള്‍ യു.ഡി.എഫ് യോഗത്തില്‍നിന്ന് ഒഴിവാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ഉഭയകക്ഷി ചര്‍ച്ച നടത്തിയത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് തിരിച്ചുവരാനാകുമെന്നും എന്നാല്‍ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ പ്രവര്‍ത്തനത്തില്‍ വേണമെന്നും നേതാക്കള്‍ നിർദേശിച്ചു. ക്രിസ്ത്യന്‍ വോട്ടുകള്‍ യു.ഡി.എഫിൽനിന്ന് അടര്‍ത്തിമാറ്റാനുള്ള എൽ.ഡി.എഫിെൻറയും മുഖ്യമന്ത്രിയുടെയും നീക്കം ചെറുക്കണമെന്ന നിർദേശവും യോഗത്തിൽ ഉയര്‍ന്നു. ക്രൈസ്തവവിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തി അവരുടെ ആശങ്കകൾക്ക് പരിഹാരം കാണാനും ധാരണയായി. ഭാവിപരിപാടികൾ ചര്‍ച്ചചെയ്യാന്‍ ജനുവരി ഒമ്പതിന് മുന്നണിയോഗം ചേരും.
ഗ്രൂപ്പുവഴക്കുകള്‍ മാറ്റിെവച്ച് കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് എല്ലാ കക്ഷികളും ആവശ്യെപ്പട്ടു. കോണ്‍ഗ്രസില്‍ ഐക്യവും പ്രവര്‍ത്തനശൈലിയില്‍ മാറ്റവും വേണം. വിമതരെ രംഗത്തിറക്കി ഘടകകക്ഷികളെ ചതിക്കുന്ന രീതി അവസാനിപ്പിക്കണം. പരാജയകാരണങ്ങള്‍ കണ്ടെത്തി തിരുത്തലുകൾ വരുത്തണം. രാഷ്ട്രീയമായ വോെട്ടടുപ്പ് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചുവരാനാകുെമന്നും നേതാക്കൾ യോഗത്തിൽ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായി തിരിച്ചുവരുമെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച വാർത്തസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. പ്രചരിപ്പിക്കുന്ന തരത്തിലുള്ള പരാജയം യു.ഡി.എഫിനുണ്ടായിട്ടില്ല. എന്നാല്‍ പൊതുരാഷ്ട്രീയം പ്രതിഫലിപ്പിക്കാന്‍ മുന്നണിക്ക് കഴിഞ്ഞില്ല.
കോവിഡ്കാലമായതിനാൽ പല പരിമിതികളും നേരിട്ടു. വേണ്ടരീതിയില്‍ പ്രചാരണം നടത്താനും കഴിഞ്ഞില്ല. സംഘടനാപരമായ പാളിച്ചകളും ഉണ്ടായി. സര്‍ക്കാറിനെതിരായാണ് ജനം പ്രതികരിച്ചത്. എന്നിരുന്നാലും പ്രതീക്ഷിച്ച രീതിയില്‍ അതുണ്ടായില്ല.
സർക്കാറിെൻറ അഴിമതികൾക്കെതിരെ വർധിതവീര്യത്തോടെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫിെൻറ ആത്മവിശ്വാസത്തിന് ഒരു കുറവും ഉണ്ടായിട്ടില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.