സുഹൃത്തിന്‍റെ സഹോദരിയെ ബലാത്സംഗം ചെയ്തു; കട്ടപ്പന ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതിക്കെതിരെ മറ്റൊരു കേസ് കൂടി

കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതി പാറക്കടവ് പുത്തൻപുരക്കൽ നിതീഷിനെതിരെ (രാജേഷ് -31) മറ്റൊരു കേസ് കൂടി. സുഹൃത്തിന്‍റെ സഹോദരിയെ ബലാത്സംഗം ചെയ്തുവെന്നാണ് പുതിയ കേസ്.

ചൊവ്വാദോഷം മാറ്റാനെന്ന പേരിൽ പ്രതീകാത്മക വിവാഹം നടത്തിയായിരുന്നു ബലാത്സംഗം. ഇതിന് തയാറായില്ലെങ്കിൽ വീട്ടുകാർക്ക് അപകടം സംഭവിക്കുമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. സുഹൃത്തിന്‍റെ അമ്മയെ ബലാത്സംഗം ചെയ്തതിന് നേരത്തെ ഇയാളുടെ പേരിൽ കേസുണ്ട്.

മോഷണക്കേസിൽ പൊലീസിന്‍റെ അന്വേഷണമാണ് ഇരട്ടക്കൊലപാതകത്തിലേക്ക് എത്തിയത്. തുടർന്ന് ഒന്നാം പ്രതി നിതീഷും രണ്ടാം പ്രതി വിഷ്ണവും പൊലീസ് പിടിയിലാകുകയായിരുന്നു. കക്കാട്ടുകട നെല്ലിപ്പള്ളിൽ വിജയൻ, വിജയന്‍റെ മൂന്ന് ദിവസം പ്രായമായ കൊച്ചുമകൾ എന്നിവരെയാണ് നിതീഷും വിഷ്ണുവും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം മറവുചെയ്തത്. നിതീഷിന് വിഷ്ണുവിന്‍റെ സഹോദരിയുമായുള്ള ബന്ധത്തിലുണ്ടായതാണ് കുഞ്ഞ്.

നവജാത ശിശുവിനെ എട്ടുവർഷം മുമ്പും വിജയനെ എട്ടുമാസം മുമ്പുമാണ് കൊലപ്പെടുത്തിയത്. വിജയനെ കൊലപ്പെടുത്തിയത് നിതീഷുമായുണ്ടായ സാമ്പത്തിക തർക്കത്തിന്‍റെ പേരിലാണെന്നും പൊലീസ് പറയുന്നു. വിജയന്‍റെ മൃതദേഹം കക്കാട്ടുകടയിലെ വീട്ടിലെ മുറിയിൽ തറ പൊളിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. 

Tags:    
News Summary - Another case against the prime accused in Kattapana double murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.