ആനന്ദ് കൃഷ്ണ, അരുൺ കൃഷ്ണ, ഹേമന്ദ് ചന്ദ്ര
പ്രതികൾ മദ്യലഹരിയിലായിരുെന്നന്ന്
കോട്ടയം: തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഉദ്യോഗസ്ഥയുടെ കാർ തള്ളിനീക്കുന്നതിനെച്ചൊല്ലി നടുറോഡിൽ തർക്കവും അടിപിടിയും. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയും ഡ്രൈവറെയും മദ്യപസംഘം മർദിച്ചു. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അയ്മനം പാണ്ഡവം വൈശാഖ് വീട്ടിൽ ആനന്ദ് കൃഷ്ണ, സഹോദരൻ അരുൺ കൃഷ്ണ, മുണ്ടക്കയം പഴയ മണിക്കൽ ഹേമന്ദ് ചന്ദ്ര എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രി ചാലുകുന്നിലാണ് സംഭവം. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് ബാലറ്റ് യന്ത്രങ്ങൾ തിരികെ ഏൽപിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സർക്കാർ ഉദ്യോഗസ്ഥയുടെ കാർ റോഡരികിലെ കുഴിയിലേക്ക് ചരിഞ്ഞു. ഇതുകണ്ട് വന്ന ആനന്ദ് കൃഷ്ണയും അരുൺ കൃഷ്ണയും ഹേമന്ദ് ചന്ദ്രയും ചേർന്ന് കാർ ഉന്തിക്കയറ്റാൻ ശ്രമിച്ചു. എന്നാൽ, മദ്യലഹരിയിലായിരുന്ന ഇവർക്ക് അതിനു കഴിഞ്ഞില്ല. ഈ സമയം സമീപത്തെ ബുള്ളറ്റ് ഷോറൂമിലെ ജീവനക്കാർ സമീപവാസികളുടെ സഹായത്തോടെ കാർ കുഴിയിൽനിന്ന് കയറ്റി.
ഇതേതുടർന്ന് മദ്യപസംഘവും കാർ തള്ളിനീക്കിയവരും തമ്മിലുണ്ടായ വാക്തർക്കം അടിപിടിയിലെത്തുകയായിരുന്നു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് വെസ്റ്റ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ. അരുൺ പൊലീസ് വാഹനത്തിൽ അതുവഴി വന്നത്.
അടിപിടി കണ്ട് വാഹനം നിർത്തിയ അദ്ദേഹത്തെയും മദ്യപസംഘം ആക്രമിക്കാൻ ശ്രമിച്ചു. തടയാനെത്തിയ പൊലീസ് ഡ്രൈവർ ജോണിെൻറ കൈ കടിച്ചുമുറിക്കുകയും മർദിക്കുകയും ചെയ്തു. സമീപവാസികളുടെ സഹായത്തോടെയാണ് മൂവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ആനന്ദ് കൃഷ്ണ യൂനിയൻ ബാങ്ക് ജീവനക്കാരനും സഹോദരൻ അരുൺ കൃഷ്ണ മൊബൈൽ കോടതി ഉദ്യോഗസ്ഥനുമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.