എറണാകുളം: ജില്ലയിൽ കെ-റെയിൽ സർവേ നിർത്തിവെച്ചു. കെ റെയിലിനായി സർവേ നടത്തുന്ന ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. പൊലീസ് സുരക്ഷ ഉറപ്പാക്കിയാൽ മാത്രമേ സർവേ നടപടികൾ തുടരാനാകുവെന്നും ഏജൻസി അറിയിച്ചു.
പ്രതിഷേധക്കാർ സർവേ ഉപകരണങ്ങൾ കേടുവരുത്തുന്നുവെന്ന് ഏജൻസി പരാതിപ്പെടുന്നു. ജീവനക്കാർക്ക് നേരെ കൈയേറ്റമുണ്ടാകുന്നു. വനിത ജീവനക്കാരും ആക്രമിക്കപ്പെടുന്നുവെന്നും ഏജൻസി കുറ്റപ്പെടുത്തി. എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ കെ-റെയിൽ സർവേക്കിടെ പ്രതിഷേധം ഉയർന്നിരുന്നു.
അതേസമയം, മാർച്ച് 31നകം കെ-റെയിൽ സർവേ നപടികൾ പൂർത്തിയാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. പുതിയ സാഹചര്യത്തിൽ സർവേ നടപടികളിൽ ഇനി എന്ത് നടപടി എടുക്കണമെന്ന് തീരുമാനിക്കേണ്ടത് കെ-റെയിൽ അധികൃതരാണ്. ഇതുസംബന്ധിച്ച് കെ-റെയിൽ അധികൃതരിൽ നിന്നും ഇതുവരെ പ്രതികരണമൊന്നും പുറത്ത് വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.