കുമളി: കൊടുംകാടിന് നടുവിൽ ഒറ്റപ്പെട്ടുപോയ പൈതലിെൻറ അവശതയിൽനിന്ന് കരുത്തിലേക്ക് വളർച്ച നേടിയ കടുവക്കുട്ടി മംഗളയുടെ ജീവിതയാത്രക്ക് തുടക്കമായി. കഴിഞ്ഞ വർഷം നവംബർ 11നാണ് പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ മംഗളാദേവി മലയടിവാരത്തിൽ അമ്മ ഉപേക്ഷിച്ചുപോയ രണ്ടുമാസം പ്രായമുണ്ടായിരുന്ന കടുവക്കുട്ടിയെ വനപാലകർ കണ്ടെത്തിയത്. അന്ന് 2.8 കിലോയായിരുന്നു ഭാരം.
മംഗള എന്ന് പേര് നൽകി വാച്ചർമാരായ കുട്ടനും രവിയും കടുവക്കുട്ടിയുടെ പരിചരണം ഏറ്റെടുത്ത് ഏഴുമാസം പിന്നിടുമ്പോൾ ഭാരം 40 കിലോ ആയി വർധിച്ച് കൂടുതൽ കരുത്തനായി. ദിവസവും പാലിനുപുറെമ ഒന്നര കിലോ ഇറച്ചിയും മൂന്ന് ഡോക്ടർമാരുടെ നേതൃത്വത്തിെല പരിചരണവും ലഭിച്ചതോടെ കാലുകൾക്കും കണ്ണിനുമുണ്ടായിരുന്ന പ്രശ്നങ്ങൾ മാറി മംഗള പെരിയാറിെൻറ കരുത്തായി.
പരിചാരകരായ വാച്ചർമാരിൽനിന്ന് ക്രമേണ അകറ്റി സ്വന്തമായി കാട്ടിനുള്ളിൽനിന്ന് ആഹാരം തേടാൻ പ്രാപ്തമാക്കി തുറന്നുവിടാനുള്ള ഒരുക്കത്തിലാണ് വനപാലകർ. ഇതിന് ഇരുമ്പുകൂട്ടിലാക്കി, കൊക്കരക്കണ്ടതിനു സമീപം പ്രത്യേകം ഒരുക്കിയ 'വനപരിശീലന' കേന്ദ്രത്തിൽ കൊണ്ടുവന്ന് മംഗളയെ തുറന്നുവിട്ടിരിക്കുകയാണ്.
ലോക കടുവദിനമായിരുന്ന ജൂലൈ 29ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിർേദശപ്രകാരമായിരുന്നു നടപടി. പ്രത്യേക പരിശീലനകേന്ദ്രത്തിലെ കെട്ടിടത്തിലും ചുറ്റുവേലിക്കുള്ളിലെ കാട്ടിലുമായി വേട്ടയാടാനുള്ള പരിശീലനം പൂർത്തിയാക്കും. ഇതിനുശേഷമാണ് പെരിയാർ കടുവസങ്കേതമെന്ന വിശാലമായ കാടിനുള്ളിലേക്ക് അമ്മയെ തേടി മംഗളയുടെ യാത്ര തുടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.