തിരുവനന്തപുരം: ബാലഭാസ്കറിെൻറയും മകളുടെയും മരണത്തിൽ സ്വകാര്യ ആശുപത്രിയിലെ ഡോ ക്ടർമാരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ബാലഭാസ്കറിനെ സന്ദര്‍ശിച്ചവരെക്കുറിച്ച് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.
ചികിത്സാസമയത്തെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച് ആശുപത്രിയിലുണ്ടായിരുന്നത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി പ്രകാശന് തമ്പിയാണ്. തമ്പിയെ കഴിഞ്ഞ ദിവസം കാക്കനാട് ജയില്‍ ചോദ്യം ചെയ്തിരുന്നു. തമ്പി പറഞ്ഞ കാര്യങ്ങളില്‍ ചിലത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ സമയത്തുള്ളതാണ്. ഇതിലെ പൊരുത്തക്കേടുകളും നിജസ്ഥിതിയും അന്വേഷിക്കുന്നതിനാണ് ഡോക്ടര്‍മാരുടെ സഹായം തേടുന്നത്. കൂടാതെ ആശുപത്രി രേഖകളും സംഘം പരിശോധിക്കും.
ഐ.സി.യുവിൽ കഴിഞ്ഞിരുന്ന ബാലഭാസ്കറിനെ അവസാനമായി കണ്ടത് പ്രകാശ് തമ്പിയും പാലക്കാട് പൂന്തോട്ടം ആയുർവേദം ആശുപത്രി ഉടമകളിലൊരാളായ ലതയുമാണെന്നുമാണ് പിതാവ് ഉണ്ണിയുടെ ആരോപണം. ഇവർ സന്ദർശിച്ച് പുറത്തിറങ്ങി പത്ത് മിനിറ്റിനകമാണ് ബാലുവിന് ഹൃദയാഘാതമുണ്ടായതെന്നും ഉണ്ണി ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ പറയുന്നു. ഇതിന് പുറമെ അർജുനും ബാലഭാസ്കറിനുമുണ്ടായ പരിക്കുകളെപ്പറ്റിയും ഡോക്ടർമാരിൽനിന്ന് വിവരം ശേഖരിക്കേണ്ടതുണ്ട്. കൂടാതെ ആശുപത്രിയിൽ എത്തിച്ചവർ, സന്ദർശകർ എന്നിവരുടെയും മൊഴിയെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.