സോളാര്‍: ഉമ്മന്‍ചാണ്ടിയുടെ ഹരജിയിൽ നവംബർ 21ന് വിധി പറയും

ബംഗളൂരു: സോളാര്‍ കേസില്‍ തനിക്കെതിരായ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമർപ്പിച്ച ഹരജിയിൽ നവംബർ 21ന് ബംഗളൂരു കോടതി വിധി പറയും. ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് വിധി പറയുക. ബംഗളൂരുവിലെ വ്യവസായിയും മലയാളിയുമായ എം.കെ. കുരുവിളയുടെ ഹരജിയില്‍ ഒക്ടോബര്‍ 24നാണ് കോടതി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ആറു പ്രതികള്‍ക്കെതിരെ വിധി പുറപ്പെടുവിച്ചത്.

സോളാര്‍പാനലിന് സാങ്കേതിക വിദ്യയും സബ്സിഡിയും വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കിയെന്ന എം.കെ. കുരുവിളയുടെ പരാതിയില്‍ അഞ്ചാംപ്രതി ഉമ്മന്‍ ചാണ്ടി അടക്കം ആറു പ്രതികളാണുള്ളത്.  ആറു പേരും ചേര്‍ന്ന് 1.6 കോടി  ആറു മാസത്തിനകം പരാതിക്കാരന് നല്‍കണമെന്നാണ് ബംഗളൂരു കോടതി വിധിച്ചത്.

എറണാകുളം കാക്കനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോസ എജുക്കേഷന്‍ കണ്‍സല്‍ട്ടന്‍റ്സ് എന്ന കമ്പനിയാണ് ഒന്നാം പ്രതി. കമ്പനി എം.ഡി ബിനു നായര്‍ രണ്ടും ഡയറക്ടര്‍ ആന്‍ഡ്രൂസ് മൂന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് ദില്‍ജിത്ത് നാലും സോസ കണ്‍സല്‍ട്ടന്‍റ് പ്രൈവറ്റ് ലിമിറ്റഡ് ആറും പ്രതികളാണ്.

Tags:    
News Summary - bengaluru solar case final judgement november 21st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.