തൃശൂർ: തെരഞ്ഞെടുപ്പിെൻറ തലേന്ന് കോവിഡ് സ്ഥിരീകരിച്ചാൽ വോട്ട് ചെയ്യാനാകുമോ?. ആകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ. വോട്ടെടുപ്പിെൻറ തലേന്ന് വൈകീട്ട് മൂന്നിന് ശേഷവും വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയും കോവിഡ് പോസിറ്റിവ് ആവുന്നവർക്ക് വോട്ട് ചെയ്യാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ വ്യാഴാഴ്ച ജില്ല വരണാധികാരികൾക്ക് സർക്കുലർ അയച്ചത്.
വോട്ടെടുപ്പിെൻറ അവസാനസമയത്ത് കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിച്ച് പോളിങ് സ്റ്റേഷനിൽ ഹാജരായി വോട്ട് ചെയ്യാമെന്നാണ് നിർദേശിച്ചത്. ഇവർ വൈകീട്ട് ആറിന് മുമ്പ് പോളിങ് സ്റ്റേഷനിലെത്തി, നിലവിലെ വരി കഴിയുംവരെ കാത്തിരിക്കണം. അതിന്ശേഷം മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കൂ. അവർ പോളിങ് സ്റ്റേഷനിൽ കയറും മുമ്പ് പോളിങ് ഉദ്യോഗസ്ഥരും ഏജൻറുമാരും നിർബന്ധമായും പി.പി.ഇ കിറ്റ് ധരിച്ചിരിക്കണം.
കോവിഡ് പോസിറ്റിവ് ആയവരും ക്വാറൻറീനിൽ ഉള്ളവരും സ്പെഷൽ പോസ്റ്റൽ ബാലറ്റുകളുപയോഗിച്ചാണ് വോട്ട് ചെയ്യേണ്ടത്. സർക്കാർ നിയന്ത്രിതമല്ലാത്ത സ്ഥാപനങ്ങളിലോ വീടുകളിലോ കഴിയുന്ന സ്പെഷൽ വോട്ടർമാർ സ്വന്തം ചെലവിൽ പി.പി.ഇ കിറ്റ് ധരിച്ചാവണം വോട്ട് ചെയ്യാൻ പോളിങ് സ്റ്റേഷനിൽ ഹാജരാകേണ്ടത്. പി.പി.ഇ കിറ്റ് ധരിച്ചുവരുന്നവർ വോട്ട് ചെയ്ത ശേഷം കോവിഡ് പ്രതിരോധ ഉപാധികൾ ജില്ല മെഡിക്കൽ ഓഫിസറുടെ നിർദേശപ്രകാരം നശിപ്പിക്കണം. ആരോഗ്യ ഓഫിസർ നൽകുന്ന സർട്ടിഫൈഡ് ലിസ്റ്റിലെ വോട്ടറുടെ പേരിൽ അവ്യക്തത ഉണ്ടെങ്കിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസറുമായി ബന്ധപ്പെടണമെന്നും സർക്കുലർ നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.