തിരുവനന്തപുരം: കോവളം എം.എല്‍.എ എം. വിന്‍സെൻറിനെതിരായ വീട്ടമ്മയുടെ ലൈംഗികപീഡന പരാതിയില്‍ പൊലീസ് നിര്‍ണായക നീക്കത്തില്‍. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിന്‍സെൻറിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. എം.എൽ.എക്കെതിരെ ശക്തമായ തെളിവുകൾ ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി. യുവതിയുടെ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ എം.എൽ.എയെ ചോദ്യംചെയ്യുന്നതിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥ അജീതാബീഗത്തിന് അനുമതിനൽകി.
വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചശേഷം കേസ് ഒതുക്കിത്തീർക്കണമെന്നാവശ്യപ്പെട്ട് ഇവരുടെ സഹോദരനെ എം.എൽ.എ ബന്ധപ്പെടുകയും ആത്മഹത്യശ്രമത്തിന് കാരണം കുടുംബവഴക്കാണെന്ന് പൊലീസിനോട് പറയണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ മൊബൈൽ സംഭാഷണം സഹോദരൻ അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. കൂടാതെ ആത്മഹത്യശ്രമത്തിന് ദിവസങ്ങൾക്ക് മുമ്പ് വീട്ടമ്മ സഹോദരനോട് താൻ മരിച്ചാൽ അതിന് ഉത്തരവാദി വിൻെസൻറായിരിക്കുമെന്നും വിൻെസൻറ് ചതിച്ചെന്നും പറഞ്ഞിരുന്നു. ഈ ഫോൺ സംഭാഷണവും ബന്ധുക്കൾ പൊലീസിനെ ഏൽപിച്ചിട്ടുണ്ട്. ഇതുകൂടാതെ വീട്ടമ്മയുമായി വിൻെസൻറ് നടത്തിയ ഫോൺ സംഭാഷണങ്ങളുടെ രേഖകളും സംഘം ശേഖരിച്ചിട്ടുണ്ട്.
അറസ്റ്റ് മുൻകൂട്ടിക്കണ്ട് എം.എൽ.എ മുൻകൂർജാമ്യത്തിന് ഹൈകോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. വെള്ളിയാഴ്ച വീട്ടമ്മയുടെ മൊഴി ശാസ്ത്രീയമായി തെളിയിക്കുന്നതിന് വൈദ്യപരിശോധന നടത്തി. നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചായിരുന്നു പരിശോധന. മജിസ്ട്രേറ്റിനും പൊലീസിനും നൽകിയമൊഴി ഡോക്ടറിന് മുന്നിലും ഇവർ ആവർത്തിച്ചു. നവംബർ, സെപ്റ്റംബർ മാസങ്ങളിലാണ് ലൈംഗികമായി പീഡിപ്പിച്ചത്. വസതിയിൽ അതിക്രമിച്ച് കയറി രണ്ടുതവണ ബലാത്സംഗംചെയ്ത എം.എൽ.എ കടയിൽ കയറി പീഡിപ്പിച്ചതായും മൊഴിയിലുണ്ട്. പിന്നീട് ഫോണിലൂടെ ശല്യപ്പെടുത്തിയെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.