രാമൻ
മൂന്നാർ: പട്ടികവർഗക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. ഇടമലക്കുടി പഞ്ചായത്തിലെ കണ്ടോത്തുകുടി ഊരിലെ ടി. രാമനെയാണ് (45)മൂന്നാർ പൊലീസ് പിടികൂടിയത്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായ ഇയാൾ പെൺകുട്ടിയുടെ മാതാപിതാക്കളുടെ സമ്മതത്തോടെ കഴിഞ്ഞ ജനുവരിയിൽ പെൺകുട്ടിയെ വിവാഹം കഴിച്ച് കൂടെ താമസിപ്പിച്ചു.
ചൈൽഡ്ലൈന് വിവരം ലഭിച്ചതിനെ തുടർന്ന് അവർ നൽകിയ പരാതിയിൽ പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത പൊലീസ് ഇയാളെ തേടി ഊരിൽ എത്തിയെങ്കിലും ഒളിവിൽപോയി. ഇൻസ്പെക്ടർ മനേഷ് കെ.പൗലോസ്, എസ്.ഐ കെ.ഡി. മണിയൻ എന്നിവരുടെ നേതൃത്വത്തിൽ ബുധനാഴ്ച പുലർച്ച മൂന്നിന് വീട് വളഞ്ഞാണ് രാമനെ കസ്റ്റഡിയിലെടുത്തത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജില്ല ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് പെൺകുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.