കോൺഗ്രസ് ചിന്തൻ ശിബിരത്തിന് ഇന്ന് തുടക്കം

കോഴിക്കോട്: ഇന്ത്യൻ നാഷനൽ കോൺഗ്രസിന് പുതിയ ഊർജം നൽകാൻ ലക്ഷ്യമിട്ടുള്ള രണ്ടു ദിവസത്തെ നവ സങ്കല്‍പ് ചിന്തന്‍ ശിബിരത്തിന് ശനിയാഴ്ച തുടക്കം. കെ. കരുണാകരന്‍ നഗറില്‍ (ആസ്പിന്‍ കോര്‍ട്ട്‌യാര്‍ട്) രാവിലെ 10ന് സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും.

രാവിലെ 9.30ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പതാക ഉയര്‍ത്തും. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവുമായ ദ്വിഗ്‌വിജയ് സിങ്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാള്‍ എന്നിവര്‍ അഭിസംബോധന ചെയ്യും. സംസ്ഥാനത്തെ പ്രമുഖ നേതാക്കളടക്കം 91 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 

Tags:    
News Summary - chinthan shibiram to start today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.