തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ വേട്ടയാടലുകൾ നേരിട്ടത് കോൺഗ്രസ് മുഖ്യമന്ത്രിമാരാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമസഭാംഗത്വത്തിൽ 50 വർഷം പൂർത്തീകരിച്ച ഉമ്മൻ ചാണ്ടിയെ അനുമോദിക്കാൻ യു.ഡി.എഫ് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം.
ഒരിക്കലും കോൺഗ്രസ് മുഖ്യമന്ത്രിമാരെ കമ്യൂണിസ്റ്റ് പാർട്ടി വെറുതെ വിട്ടിട്ടില്ല. അത്തരം വേട്ടയാടലിെൻറ ഇരയാണ് ഉമ്മൻ ചാണ്ടി. പണ്ട് കെ. കരുണാകരനെയും സ്ഥിരമായി ആക്ഷേപിച്ചു. കരുണാകരെൻറ വീട്ടിൽ മഹാഭാരത കഥകൾ ചന്ദനത്തടിയിൽ കൊത്തിവെച്ചതായി പോലും ആക്ഷേപിച്ചു. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തിലെ നടപടികളെല്ലാം അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇടതുമുന്നണിക്ക് നാലരവർഷം ഭരിച്ചിട്ടും ഒരു ആരോപണവും െതളിക്കാനായിട്ടില്ല. എന്നാൽ സർക്കാറിനെതിരെ പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിയെന്ന് തെളിഞ്ഞു.
സ്പ്രിംഗ്ളറിൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ പോലും മുഖ്യമന്ത്രി തയാറല്ല. സർക്കാറിെൻറയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെയും അറിവോടെയാണ് സ്വർണക്കടത്ത് നടന്നത്. വലിെയാരു വിശ്വാസസമൂഹത്തെ വ്രണപ്പെടുത്താൻ ശബരിമലയിൽ ചെയ്തത്പോലെയാണ് തിരുകേശത്തിലും മുഖ്യമന്ത്രിയുടെ നിലപാട്. തിരുകേശം ബോഡി വേസ്റ്റ് ആണെന്ന് മുഖ്യമന്ത്രി പറയുന്നതിനോട് എതിർപ്പുള്ള വലിെയാരു വിഭാഗം ഇവിടെയുണ്ട്.
മുഖ്യമന്ത്രിയുടെ ഇൗ നിലപാടുകളെ അപലപിക്കുന്നതായും െചന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയായിരിക്കെ വല്ലാത്ത വ്യക്തിഹത്യക്ക് വിധേയനായയാളാണ് ഉമ്മൻ ചാണ്ടിയെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. ബെന്നി െബഹനാൻ, എം.എം. ഹസൻ, മോൻസ് ജോസഫ്, ഷിബു ബേബിജോൺ, സി.പി. ജോൺ, അനൂപ് ജേക്കബ്, ജി. ദേവരാജൻ, ബീമാപള്ളി ഹഷീദ് എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.