കോഴിക്കോട്: പി.കെ. കുഞ്ഞനന്തൻ മരിച്ചതിനെതുടർന്നുള്ള ഫേസ്ബുക് പോസ്റ്റ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വക്കീൽ നോട്ടീസ്. ടി.പി. ചന്ദ്രശേഖൻ വധക്കേസിൽ ശിക്ഷിച്ച് ജയിൽവാസം അനുഭവിക്കെ അന്തരിച്ച കുഞ്ഞനന്തനെ മഹത്വവത്കരിച്ച്, ‘സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ആദരവ് ഏറ്റുവാങ്ങിയ പൊതുപ്രവർത്തകൻ’ എന്ന് മുഖ്യമന്ത്രി പിണറായി വിജയേൻറതായി ജൂൺ 11ന് വന്ന പോസ്റ്റ് കൊലക്കേസ് പ്രതിയെ സംരക്ഷിക്കുന്ന വിധമായി എന്നാരോപിച്ചാണ് ആർ.എം.പി.ഐ സെക്രട്ടറി എൻ. വേണു, അഡ്വ. പി. കുമാരൻ കുട്ടി മുഖേന നോട്ടീസ് അയച്ചത്.
ടി.പി കേസിൽ ചില പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രോസിക്യൂഷൻ ഹരജി ഹൈകോടതി പരിഗണിക്കാനിരിക്കെ കേസിലെ പ്രതിയെ പ്രകീർത്തിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിയമ വ്യവസ്ഥയുടെ ലംഘനവും കോടതിയെ അവഹേളിക്കുന്നതും ഭരണഘടന ലംഘനവുമാണെന്നാണ് ആരോപണം.
ഹൈകോടതിയിൽ അപ്പീൽ കേസിനെ സ്വാധീനിക്കാനുള്ള നീക്കമാണിത്. ഫേസ്ബുക് പോസ്റ്റ് തിരുത്താൻ തയാറായില്ലെങ്കിൽ കോടതിയലക്ഷ്യമടക്കം നിയമ നടപടികളുമായി മുന്നോട്ടുപോവുമെന്നും നോട്ടീസിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.