കോഴിക്കോട്: കോവിഡ് 19 വ്യാപിച്ച പശ്ചാത്തലത്തിൽ അണുനാശനത്തിന് കർഷകർക്കും ചിലത് ചെയ്യാനാവുമെന്ന് കാണിച്ചു തരികയാണ് കോഴിക്കോട് കുന്ദമംഗലത്തിനടുത്ത് പെരുവഴിക്കടവിലെ കർഷകർ. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യു ദിനത്തിൽ വ്യക്തിശുചിത്വവും പരിസര ശുചിത്വവും കർശനമായി പാലിക്കണമെന്ന ആരോഗ്യ വകുപ്പ് നിർദേശം തങ്ങളുടേതായ രീതിയിൽ നടപ്പാക്കുകയാണിവർ.
കർഷകർ വയലിൽ കീടനാശിനി തളിക്കാനായി ഉപയോഗിക്കുന്ന പമ്പ് കൊറോണ വൈറസിനെ തുരത്താനുള്ള അണുനാശിനി തളിക്കാൻ ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്നാണ് ഇവർ പറയുന്നത്. പെരുവഴിക്കടവിലെ കർഷകരായ വഴിപോക്കിൽ ബൈജു, താഴേമാടത്തിൽ ശിവശങ്കരൻ എന്നിവരാണ് ഇത്തരത്തിലൊരു ആശയം പങ്കുവെക്കുന്നത്.
അണുനാശിനിയുമായി എല്ലായിടങ്ങളിലും എത്തിച്ചേർന്ന് ശുചീകരിക്കാനും അണുവിമുക്തമാക്കുവാനുമുള്ള ആരോഗ്യ പ്രവർത്തകരുടെ പ്രയാസം പരിഗണിച്ച് കർഷകർ ഇത്തരത്തിലുള്ള ഉദ്യമത്തിൽ പങ്കാളികളാവണമെന്ന് ഇവർ ആവശ്യപ്പെടുന്നു. ഓരോ വാർഡിലും മൂന്നോ നാലോ പമ്പുകൾ ലഭ്യമാണെന്നും അതുപയോഗിച്ച് ആരോഗ്യ വകുപ്പിൻെറ നിർദേശമനുസരിച്ച് ബസ് സ്റ്റോപ്പുകളും പരിസരവും അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങളുമായി കർഷകർക്ക് മുന്നിട്ടിറങ്ങാമെന്നും വീഡിയോ സഹിതം വ്യക്തമാക്കുകയാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.