എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെ മാറ്റുകയെന്നത് സി.പി.ഐ നിലപാട്; മുഹൂർത്തം കുറിച്ചിട്ടില്ല -ബിനോയ് വിശ്വം

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെ മാറ്റുകയെന്നത് സി.പി.ഐയുടെ നിലപാടാണെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്നാൽ, എ.ഡി.ജി.പിയെ മാറ്റുന്നതിനുള്ള സമയം കുറിച്ചുവെച്ചിട്ടി​ല്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രമസമാധാനച്ചുമതലയില്‍ നിന്ന് എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനെ മാറ്റുമെന്ന് സി.പി.ഐയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ക്രമസമാധാനച്ചുമതലയില്‍ നിന്ന് മാറ്റുമെന്ന് ബിനോയ് വിശ്വത്തിന് ഉറപ്പ് നല്‍കിയെന്നായിരുന്നു റിപ്പോർട്ട്. സി.പി.ഐ നിര്‍വാഹകസമിതിയിലാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്.

എ.ഡി.ജി.പിയെ മാറ്റുമെന്നും മാറ്റാതെ പറ്റില്ലെന്നും ബിനോയ് വിശ്വം യോഗത്തെ അറിയിച്ചിരുന്നു. തൃശൂര്‍ പൂരം കലക്കലില്‍ അന്വേഷണ റിപ്പോര്‍ട്ട് വരെ കാത്തിരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന് ബിനോയ് വിശ്വം പറഞ്ഞിരുന്നു. പൂരം കലക്കലിലും അന്വേഷണമായതോടെ അജിത്കുമാര്‍ നേരിടുന്നത് നാല് അന്വേഷണങ്ങളാണ്. ആര്‍.എസ്.എസ് കൂടിക്കാഴ്ചയിലടക്കമുള്ള ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മാറ്റേണ്ടിവരുമെന്ന് ഉറപ്പാണ്.

നിയമസഭ സമ്മേളനം തുടങ്ങും മുമ്പ് അജിത് കുമാറിനെ മാറ്റണമെന്ന് സി.പി.ഐയും ബിനോയ് വിശ്വവും നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യത്തോട് മുഖംതിരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി കൈകൊണ്ടത്.

Tags:    
News Summary - CPI stand to replace ADGP MR Ajithkumar; The moment is not recorded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.