ഹരിപ്പാട്: പൊലീസിൽനിന്ന് നീതി ലഭിക്കുന്നില്ലെന്നുപറഞ്ഞ് അലമുറയിട്ട് കോടതി കെട്ടിടത്തിെൻറ മൂന്നാംനിലയിൽനിന്ന് രണ്ട് കുട്ടികളുമായി ചാടാൻ ശ്രമിച്ച ദലിത് യുവതിയെ അഭിഭാഷക ഗുമസ്തൻ രക്ഷിച്ചു. ഹരിപ്പാട് ജുഡീഷ്യൽ മജിസട്രേറ്റ് കോടതി സമുച്ചയത്തിൽ ചൊവ്വാഴ്ച ഉച്ചക്ക് 12 ഒാടെയാണ് സംഭവം.
തൃക്കുന്നപ്പുഴ കിഴക്കേക്കര അഞ്ചാം വാർഡിൽ താമസക്കാരിയായ വീട്ടമ്മയാണ് നാലും ഒന്നരയും വയസ്സുള്ള കുട്ടികെളയുംകൊണ്ട് മൂന്നാം നിലയിലേക്ക് കയറി ചാടാൻ ശ്രമിച്ചത്. രണ്ടാം നിലയിലെ വരാന്തയിലുണ്ടായിരുന്ന ഗുമസ്തൻ സുധീറാണ് ഇത് തടഞ്ഞത്. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും എത്തി. യുവതിയെ പൊലീസുകാർ സ്റ്റേഷനിലേക്ക് കൊണ്ടുപോയശേഷം വിട്ടയച്ചു. കോടതിക്ക് തൊട്ടടുത്തുള്ള ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ ഏതോ വഴക്ക് സംബന്ധിച്ച പരാതിയുമായി യുവതിയും ഭർത്താവും കുട്ടികളുമായി രാവിലെ എത്തിയിരുന്നു. ഭർത്താവിനെ ചോദ്യം ചെയ്ത െപാലീസ് വിട്ടയച്ചില്ല. ഇതിൽ പ്രതിഷേധിച്ചാണ് യുവതി കടുംകൈക്ക് ശ്രമിച്ചതെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.