അംഗപരിമിതിയുടെ വേദന മറന്ന് അങ്കത്തട്ടിൽ

വടക്കാഞ്ചേരി (തൃശൂർ): വൈതരണികൾ താണ്ടി ജീവിതംതന്നെ പോരാട്ടമാക്കിയ 37കാരൻ തദ്ദേശതെരഞ്ഞെടുപ്പ് സ്ഥാനാർഥികളിലെ വേറിട്ട കാഴ്ചയാകുന്നു. വടക്കാഞ്ചേരി നഗരസഭയിലെ 18ാം ഡിവിഷനിലെ മങ്കര സംവരണമണ്ഡലത്തിൽനിന്ന് ജനവിധിതേടുന്ന എൽ.ഡി.എഫ് സ്ഥാനാർഥി വിജേഷാണ് (വിജു) അംഗപരിമിതിയുടെ വേദന മറന്ന് ക്രചസിെൻറ കരുത്തിൽ ജനമനസ്സ് കീഴടക്കാൻ തയാറെടുക്കുന്നത്.

മങ്കര പൂലായിവളപ്പിൽ പരേതനായ അയ്യപ്പെൻറയും കമലത്തിെൻറയും മകനാണ്. അപകടത്തെ തുടർന്ന് 2000ലാണ് വിജേഷിെൻറ വലതുകാൽ മുട്ടിന് താഴെ മുറിച്ചത്. പ്ലാസ്റ്റിക് കമ്പനി ജീവനക്കാരനായിരുന്നു. ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ സൈക്കിൾ അപകടത്തിൽപെടുകയായിരുന്നു. മുട്ടിന് താഴെ എല്ല് പൊട്ടി. ശസ്ത്രക്രിയ ചെയ്ത് യോജിപ്പിച്ചെങ്കിലും മുറി പഴുത്തതോടെ സ്ഥിതി ഗുരുതരമായി. അർബുദവും സ്ഥിരീകരിച്ചു. തുടർന്ന് തിരുവനന്തപുരം ആർ.സി.സിയിൽ കാൽമുട്ടിന് താഴെ മുറിച്ചുമാറ്റി.

എന്നാൽ, ഇദ്ദേഹം തളർന്നില്ല. നാടൻപാട്ടുകാരനുമാണ്. പ്രളയകാലത്തേതുപോലെ കോവിഡ് കാലത്തും ദ്രുതകർമസേനാംഗമായി. ഉപജീവനത്തിന് ലോട്ടറി, വെളിച്ചെണ്ണ, സോപ്പുപൊടി എന്നീ കച്ചവടമുണ്ട്. ഭൂമിശാസ്ത്രപരമായി ഏറെ ദുർഘടമായ ഡിവിഷനിൽ ക്രചസിൽ നീങ്ങി പ്രചാരണത്തിൽ ഏർപ്പെടുകയാണ് വിജേഷ്. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അഡ്വ. സി. വിജയനാണ് യു.ഡി.എഫ് സ്ഥാനാർഥി. എൻ.ഡി.എക്ക് വേണ്ടി രാജൻ പുഞ്ചാക്കലും ജനവിധിതേടുന്നു. 

Tags:    
News Summary - differently abled candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.