കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലഹരിമരുന്ന് ഉപയോഗം തടയാൻ കാമ്പസ് പൊലീസ് സംവിധാനത്തിന് രൂപംനൽകണമെന്ന് ഹൈകോടതി. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കർമപദ്ധതികൾ നടപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
വർധിച്ചുവരുന്ന ലഹരിമരുന്ന് ഉപയോഗം തടയാൻ നടപടി ആവശ്യപ്പെട്ട് റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ എൻ. രാമചന്ദ്രൻ എഴുതിയ കത്തിെൻറ അടിസ്ഥാനത്തിൽ ഹൈകോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പൊലീസിനും എക്സൈസിനും തുടർച്ചയായി പരിശോധന നടത്താൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഇതിനാലാണ് കാമ്പസ് പൊലീസ് സംവിധാനമടക്കം നിർദേശങ്ങൾ കോടതി മുന്നോട്ടുവെച്ചത്.
ചീഫ് സെക്രട്ടറി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് കൗമാരക്കാരിലെ ലഹരിമരുന്ന് ഉപയോഗം തടയാൻ പദ്ധതികളുണ്ടാക്കുക, ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക, ലഹരിക്കടിമകളായ വിദ്യാർഥികൾക്ക് കൗൺസലിങ്ങും പുനരധിവാസ സംവിധാനവും പൊലീസ് ഒരുക്കുക തുടങ്ങിയ നിർദേശങ്ങളും മുന്നോട്ടുെവച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ മൂന്നുമാസത്തിനകം ചീഫ് സെക്രട്ടറിയും ഡി.ജി.പിയും നടപ്പാക്കണമെന്ന് നിർദേശിച്ച കോടതി, ഹരജി വീണ്ടും മൂന്നുമാസത്തിനുശേഷം പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.